പക്ഷി നിരീക്ഷകൻ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ

Webdunia
വ്യാഴം, 9 ജൂണ്‍ 2022 (20:06 IST)
കോതമംഗലം: പ്രശസ്ത പക്ഷി നിരീക്ഷകനും ഗവേഷകനുമായ എൽദോസിനെ (59) വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂതത്താൻകെട്ട് ചാട്ടക്കല്ലു ഭാഗത്തെ വനത്തിലാണ് കോതമംഗലം പുന്നേക്കാട് കൗങ്ങമ്പിള്ളിൽ എൽദോസിനെ കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
എൽദോസിനെ കാണാനില്ലെന്ന് ചൊവ്വാഴ്ച ബന്ധുക്കൾ കോതമംഗലം പോലീസിൽ പരാതി നൽകിയിരുന്നു. അടുത്ത കാലത്ത് തട്ടേക്കാട് പക്ഷി സങ്കേതത്തിനു സമീപം എൽദോസ് ഒരു റിസോർട്ട് ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നഷ്ടത്തിലായി. തുടർന്ന് കൃഷിയുമായി കഴിഞ്ഞെങ്കിലും സാമ്പത്തിക ബാധ്യത ഏറിയത് മാനസിക സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
 
തട്ടേക്കാട് പക്ഷി സങ്കേതത്തെ കുറിച്ചുള്ള ബഹുമുഖ അറിവുകളും ആവാസ വ്യവസ്ഥയെ കുറിച്ചുള്ള പഠനങ്ങളും അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിച്ചിരുന്നു. വിദേശികൾ ഉൾപ്പെടെയുള്ള നിരവധി ഗവേഷകരുടെ അടുത്ത ബന്ധമാണ് എൽദോസിന് ഉണ്ടായിരുന്നത്. ഭാര്യ എമി, മക്കൾ ആഷി, ഐവ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments