റിജോഷിനെ കൊലപ്പെടുത്തിയത് അർധബോധാവസ്ഥയിൽ കഴുത്തുഞെരിച്ച്, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Webdunia
വെള്ളി, 8 നവം‌ബര്‍ 2019 (20:02 IST)
ഇടുക്കി: ശാന്തൻപാറ കൊലപതാകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക റിപ്പോർട്ട്. കയറോ തുണിയോ ഉപയോഗിച്ചാവാം കൊലപ്പെടുത്തിയത് എന്നും, ഈ സമയത്ത് റിജോഷ് അർധ ബോധാവസ്ഥയിൽ ആയിരുന്നു എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
 
ശരീരത്തിൽ മറ്റു മുറിവുകൾ ഇല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ റിസോർട്ട് മനേജർ വസീമിനും, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിക്കുമായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ലിജിയും വസീമുമായുള്ള ബന്ധം ലിജേഷ് കണ്ടെത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ഇരുവരും പാലയിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. 
 
വസീമിന്റെ നാടായ തൃശൂർ വഴി ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. വസീമിന്റെ സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതോടെ കുറ്റം താനാണ് ചെയ്തത് എന്നും സഹോദരനെയും സുഹൃത്തുക്കളെയും വിട്ടയക്കണം എന്നുമുള്ള വസീമിന്റെ വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചു. പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽനിന്നുമാണ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിന്റെ ലീലാവിലാസങ്ങളില്‍ ഞെട്ടി കോടതിയും; ജാമ്യമില്ല, ജയിലില്‍ തുടരും

വിസ്മയം എന്താണെന്ന് എല്ലാദിവസവും ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല; പരുങ്ങി സതീശന്‍

കല്ലമ്പലത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവം: അഞ്ചുപേരുടെ നില ഗുരുതരം

'എന്തെങ്കിലും ഉപകാരമുള്ളത് എല്‍ഡിഎഫില്‍ നിന്നാല്‍ മാത്രം'; യുഡിഎഫിലേക്കു ഇല്ലെന്ന് ആര്‍ജെഡിയും, സതീശനു തിരിച്ചടി

അടുത്ത ലേഖനം
Show comments