Webdunia - Bharat's app for daily news and videos

Install App

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം, സംഘത്തെ തന്ത്രപരമായി കുടുക്കി പൊലീസ്

Webdunia
ശനി, 4 ജനുവരി 2020 (14:21 IST)
പൂനെ: പൂനെയിൽ ലോഡ്‌ജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റിനെ പിടികൂടി പൊലീസ്. പൂനെയിലെ ഹദപ്‌സറിലുള്ള ബേക്കാരി നഗറിലെ ലോഡ്ജിൽനിന്നുമാണ് സെക്സ് റാക്കറ്റിനെ പൊലീസ് പിടികൂടിയത്. സംഘത്തിൽനിന്നും ആറ് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. ഇതിൽ നാലുപേർ പശ്ചിമ ബംഗാൾ സ്വദേശിനികളാണ്.
 
പൂനെ സിറ്റി പൊലീസിലെ സോഷ്യൽ സെക്യൂരിറ്റി സെല്ലാണ് റെയിഡ് നടത്തി സംഘത്തെ പിടികൂടിയത്. പ്രദേശത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺ‌വാണിഭം നടക്കുന്നതായി വഴിയോര കച്ചവടക്കാരിൽനിന്നും സോഹ്യൽ സെക്യൂരിറ്റി സെല്ലിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയിഡ് നടത്തിയത്.
 
ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാർ വഴി സ്ത്രീകളെ കടത്തിക്കൊണ്ട് വന്നാണ് സംഘം പെൺവണിഭത്തിന് ഇരയാക്കിയിരുന്നത്. സ്ത്രീകളെ കെണിയിപ്പെടുത്തി പെൺ വാണിഭത്തിന് ഇരയാക്കിയതിന് നാല് പുരുഷൻമാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ക്രൈം ബ്രാഞ്ചിന്റെ ഭാഗമായ സോഷ്യൽ സെക്യൂരിറ്റി സെൽ 116 സ്ത്രീകളെയാണ് കഴിഞ്ഞ വർഷം സമാനമായ രീതിയിൽ മോചിപ്പിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

അടുത്ത ലേഖനം