Webdunia - Bharat's app for daily news and videos

Install App

മുംബൈയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്ന ഷവോമിയുടെ 2 കോടി വിലമതിയ്ക്കുന്ന സ്മാർട്ട്ഫോണുകൾ കൊള്ളയടിച്ചു

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2020 (10:50 IST)
ചിറ്റൂർ: ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ത്മിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ നിർമ്മാണ യൂണിറ്റിൽനിന്നുമുള്ള സ്മാർട്ട്ഫോണുകളുമായി മുംബൈയ്ക്ക് തിരിച്ച ലോറി കൊള്ളയടിച്ച് അക്രമികൾ. ബുധനാഴ്ച രാവിലെ എട്ടരയോടെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാന് സംഭവം ഉണ്ടായത്. മറ്റൊരു ലോറിയിലെത്തിയ സംഘം ട്രക്ക് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിച്ച ശേഷം ലോറി കൊള്ളയടിയ്ക്കുകയായിരുന്നു.
 
ഡ്രൈവർ ഇർഫാനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം മോഷ്ടാക്കൾ അഞ്ജാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോവുകയും പിന്നീട് കണ്ടെയ്‌നർ കൊള്ളയടിയ്ക്കുകയുമായിരുന്നു. പിന്നീട് ഇർഫാനെ വഴിയിൽ ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസിന്റെ അന്വേഷണത്തിൽ പകൽ 11 മണിയോടെ നാരായവനത്തിനും പുത്തുരിനും ഇടയിൽ ലോറീ കണ്ടെത്തുകയായിരുന്നു. 16 ബണ്ടിൽ മൊബൈൽ ഫൊണുകളിൽ 8 എണ്ണം സംഘം കടത്തിക്കൊണ്ടുപോയി. ഇതിന് ഏകദേശം 2 കോടിയോളം വില വരും. ഡ്രൈവർ ഇർഫാൻ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadaka Vavu: കര്‍ക്കടക വാവ്, സംസ്ഥാനത്ത് നാളെ പൊതു അവധി

വിഎസിനെ കാണാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് ചെന്നിത്തല

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

അടുത്ത ലേഖനം
Show comments