ഭക്ഷണം റെഡിയാക്കി വെയ്ക്കും, ഇളയ മകളെ ആൺകുട്ടികൾ ഉറക്കും; പ്രാരാബ്ധം കാരണം സൌമ്യ അവധി ദിവസങ്ങളിലും ജോലിക്ക് പോകുമായിരുന്നു

വിവാഹം കഴിഞ്ഞെങ്കിലും സൌമ്യ ഇപ്പോഴും സ്വന്തം വീട്ടിലേക്ക് പണം അയക്കാറുണ്ടായിരുന്നു...

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (14:10 IST)
വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ മാവേലിക്കരയിൽ പൊലീസുകാരി സൌമ്യയെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ ഇപ്പോഴും. എന്നാൽ, സംഭവത്തിനു ശേഷം സൌമ്യയ്ക്ക് അജാസുമായി അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് മലയാളി കപട സദാചാരവാദികൾ.  
 
എന്നാൽ, കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ചിരുന്ന വീട്ടമ്മയായിരുന്നു സൌമ്യയെന്നാണ് നാട്ടുകാർ പറയുന്നത്. വീടിന്റെ വായ്പ തിരിച്ചടവിനും പ്രാരാബ്ധങ്ങള്‍ തീര്‍ക്കാനും സൗമ്യ വളരെയധികം ബുദ്ധിമുട്ടിയിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. 
 
സൗമ്യ അവധിദിവസങ്ങളില്‍ പോലും ജോലിക്കു പോയിരുന്നതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ശനിയാഴ്ച സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞെത്തി ഏതാനും നിമിഷങ്ങളേ സൗമ്യ വീട്ടില്‍ തങ്ങിയുള്ളൂ. വൈകാതെ ജോലിക്കായി സ്റ്റേഷനിലേക്കു പോയി.  
 
കഴിയുന്നതും ജോലിയില്‍നിന്ന് അവധിയെടുക്കാത്തതായിരുന്നു സൗമ്യയുടെ രീതി. ആഴ്ചയിലൊരിക്കലുള്ള ഒഴിവുദിവസം പോലും ജോലി ചെയ്യാറുണ്ട്. അതിന് അധികം പണം കിട്ടും. വായ്പ തിരിച്ചടയ്ക്കാന്‍ അത് കുറച്ചെങ്കിലും ആശ്വാസമാകുമെന്നു സൗമ്യ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.
 
മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ സൗമ്യയ്ക്ക് ആശങ്കയുണ്ടായിരുന്നില്ല. മൂന്നര വയസ്സു മാത്രമുള്ള ഇളയ മകളുടെ കാര്യങ്ങള്‍ മൂത്ത കുട്ടികള്‍ നോക്കും. ഭക്ഷണം തയാറാക്കി വച്ച ശേഷം സൗമ്യയ്ക്കു ജോലിക്കു പോകാം. അനിയത്തിയെ ചേട്ടന്‍മാര്‍ ഊട്ടുകയും ഉറക്കുകയും ചെയ്യും. അതാണു വലിയ ആശ്വാസമെന്നും സൗമ്യ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments