Webdunia - Bharat's app for daily news and videos

Install App

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ആറാം ക്ലാസുകാരന്റെ നേതൃത്വത്തില്‍ കൂട്ട ബലാത്സംഗം ചെയ്‌തു

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (15:17 IST)
മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ആറാം ക്ലാസുകാരനായ സഹപാഠിയും രണ്ട് ഇളയസഹോദരന്മാരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തു. ഉത്തര്‍പ്രദേശിലെ ബാഗ്‌പത്തിലെ രമാലയിലാണ് സംഭവം. കുട്ടികള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിരം വ്യക്തമാകുന്നത്.

പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറായില്ല. തിങ്കളാഴ്‌ച വൈകുന്നേരത്തോടെ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതോടെയാണ് വിവരം പുറം ലോകമറിയുന്നത്.

സംഭവം വിവാദമായതോടെ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, കുട്ടിയുടെ ആരോഗ്യം വീണ്ടെടുത്ത ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments