Webdunia - Bharat's app for daily news and videos

Install App

‘മകളുടെ തല തല്ലിത്തകര്‍ത്തു, കുത്തിയത് അമ്പതിലധികം പ്രാവശ്യം, വീടിന് തീയിട്ടു’; അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

Webdunia
ശനി, 18 മെയ് 2019 (17:02 IST)
പതിനൊന്നുവയസുള്ള മകളെ ആക്രമിച്ച ശേഷം ക്രൂരമായി കുത്തിക്കൊന്ന മാതാവിന് ജീവപര്യന്തം തടവ്. ഓക്‌ലഹോമയിലെ തുൾസാ കോടതിയാണ് തഹീറാ അഹമ്മദ് (39) എന്ന യുവതിക്ക് തുടർച്ചയായ മൂന്നു ജീവപര്യന്തവും 10 വർഷം തടവും വിധിച്ചത്.

കഴിഞ്ഞമാസം 19ന് തഹീറാ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷയുടെ 85 ശതമാനം ജയിലില്‍ കഴിയണമെന്നും അതിനു ശേഷം മാത്രമേ പരോളിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

സ്വന്തം വീട്ടില്‍ വെച്ച് പൈശാചികമായ രീതിയിലാണ് താഹീറാ മകളെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘവും കോടതിയും കണ്ടെത്തി. അടുക്കളയിലെ തൂണില്‍ ബന്ധിച്ച ശേഷം ഇവര്‍ മകളെ ക്രൂരമായി മര്‍ദ്ദിച്ചു. തലയിൽ മാരകായുധമുപയോഗിച്ച് അടിച്ച ശേഷമാണ് കത്തി ഉപയോഗിച്ച് കുത്തിയത്. അമ്പതിലധികം തവണ കുത്തി.

മകളുടെ മരണം ഉറപ്പാക്കുന്നതിനായി തഹീറാ അടുക്കളയ്‌ക്ക് തീയിട്ടു. ഇതിനു ശേഷം ഇളയകുട്ടിയുമായി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും അടുത്ത ദിവസം തന്നെ പൊലീസിന്റെ പിടിയിലായി. മകളുടെ നോട്ടവും പെരുമാറ്റവും ഇഷ്‌ടപ്പെടാതിരുന്നതിനാലാണ് കൊല നടത്താന്‍ തീരുമാനിച്ചതെന്ന് തഹീറാ പൊലീസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

അടുത്ത ലേഖനം
Show comments