Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണിയെ കൊന്ന് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു; അമ്മയും മകളും അറസ്റ്റിൽ

ഗർഭിണിയെ കൊന്ന് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു; അമ്മയും മകളും അറസ്റ്റിൽ
, വെള്ളി, 17 മെയ് 2019 (18:01 IST)
ഗര്‍ഭിണിയായ 19 വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം വയര്‍ കത്തി കൊണ്ട് കീറി ഭ്രൂണത്തെ പുറത്തെടുത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അമേരിക്കയിലാണ് അതിഹീനമായ ക്രൂരകൃത്യം നടന്നത്. ഷിക്കാഗോക്കാരിയായ മാര്‍ലെന്‍ ഒക്കോവ ലോപ്പസ് ആണ് ഈ രീതിയില്‍ കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ ഷിക്കാഗോ നിവാസികളായ അമ്മയേയും മകളേയും മകളുടെ കാമുകനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
കൊല ചെയ്യപ്പെടുമ്പോൾ മാര്‍ലെന്‍ ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ നാല് മാസമായി കാണാതായിരുന്ന മാര്‍ലനെ ബുധനാഴ്ച്ച വൈകിട്ടോടെയാണ് പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മാര്‍ലെന്റെ കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നും കുഞ്ഞിനെ രക്ഷിക്കുക എന്നത് ശ്രമകരമാണെന്നുമാണ് പൊലീസ് പറയുന്നത്. ശ്വാസം മുട്ടിച്ചാണ് മാര്‍ലനെ കൊന്നിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
 
ഫേസ്ബുക്കില്‍ അവിവാഹിതകളായ അമ്മമാര്‍ക്ക് വേണ്ടിയുളള ഒരു ഗ്രൂപ്പില്‍ അംഗമായിരുന്നു മാര്‍ലെന്‍. അടുത്തിടെ ഈ ഗ്രൂപ്പ് വഴി പ്രതികളൊലൊരാൾ മാർലെനുമായി അടുപ്പത്തിലായി. കുഞ്ഞിന് ആവശ്യമുളള തുണികളും മറ്റ് സൗജന്യമായി തരാം എന്നുളള ഇവരുടെ പ്രലോഭനത്തില്‍ നിര്‍ദ്ധനയായ മാര്‍ലെന്‍ വീഴുകയായിരുന്നു.
 
തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശം അനുസരിച്ച് മാര്‍ലെന്‍ ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ പോയപ്പോഴാണ് കൊല ചെയ്യപ്പെടുന്നത്. അറസ്റ്റിലായ യുവാവിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകിയുടെ വീടിനോട് ചേര്‍ന്നുളള ചവറുപെട്ടിയില്‍ നിന്നുമാണ് മാര്‍ലെന്റെ മൃതദേഹം കണ്ടെടുക്കുന്നത്. കുഞ്ഞിനെ സ്വന്തമാക്കാനാണെന്നാണ് പൊലീസ് നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആത്മഹത്യാ കുറിപ്പ് പ്രഫസർക്ക് ഇ-മെയിൽ അയച്ചു, ജെ എൻ യു വിദ്യാർത്ഥി യൂണിവേർസിറ്റി ലൈബ്രറിയിൽ ജീവനൊടുക്കി