Webdunia - Bharat's app for daily news and videos

Install App

കത്തിയെരിയുന്ന ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും?

അജയ് ജോണ്‍സ്
ചൊവ്വ, 16 മെയ് 2017 (20:08 IST)
ഒബറോണ്‍ മാളില്‍ അഗ്നിബാധയുണ്ടായത് ഇന്ന് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമാണ്. ആളപായമില്ലാതെ അഗ്നിബാധയെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് ആ മാളിലെ സുരക്ഷാ സംവിധാനങ്ങളുടെ ഗുണം. എന്നാല്‍ കേരളത്തിലെ പല വലിയ ബില്‍ഡിംഗുകളിലും ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നുള്ളതാണ് വസ്തുത.
 
ഈ ഘട്ടത്തില്‍ നമ്മള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു മാളില്‍ ഷോപ്പിംഗ് നടത്താനെത്തിയതാണെന്ന് കരുതുക. കേരളത്തിലെ സാഹചര്യത്തില്‍ ആ മാളിന് അഞ്ചോ എട്ടോ നിലകള്‍ ഉണ്ടെന്നും കരുതുക. പെട്ടെന്ന് ഒരു തീ പിടിത്തം ഉണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും? ഇതൊരു വലിയ ചോദ്യമാണ്. നിങ്ങള്‍ പെട്ടെന്ന് പ്രതികരിക്കേണ്ട ഘട്ടങ്ങളില്‍ ഏറെ ആലോചിച്ചുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയുണ്ടാകില്ല.
 
നിങ്ങള്‍ നില്‍ക്കുന്ന ഫ്ലോറിലാണ് തീ പിടിത്തം ഉണ്ടാകുന്നതെങ്കില്‍ വലിയ പൊട്ടിത്തെറിയില്‍ നിന്ന് രക്ഷപ്പെടാനായി ആദ്യം തറയില്‍ കമിഴ്ന്നുകിടക്കുക. പെട്ടെന്നുതന്നെ സാഹചര്യം നിരീക്ഷിക്കണം. ആ ഫ്ലോറില്‍ നില്‍ക്കുന്നത് അപകടമാണെന്ന് കണ്ടാല്‍ ഉടന്‍ തന്നെ അവിടെനിന്ന് മാറണം. അതിനിടയില്‍ ഫയര്‍ഫോഴ്സ്, പൊലീസ് എന്നീ സേവനങ്ങളുടെ സഹായം നിങ്ങളുടെ മൊബൈലില്‍ നിന്നുതന്നെ തേടണം. എമര്‍ജന്‍സി നമ്പരുകള്‍ മൊബൈല്‍ ഫോണില്‍ കരുതുന്നതിന്‍റെ ഗുണം അവിടെയാണ്.
 
ആ മാളിലെ ഏറ്റവും അടുത്തുകാണുന്ന ഫയര്‍ അലാറം അമര്‍ത്തുക. അത് മാളിലുള്ളവര്‍ക്ക് മുഴുവന്‍ അപായവിവരം അറിയിക്കാനും ജാഗ്രതയോടെ പെരുമാറാനും സഹായിക്കും. വലിയ സുരക്ഷാസംവിധാനങ്ങളുള്ള ചില മാളുകളില്‍ ചില സുരക്ഷിത മുറികളോ ഫ്ലോറുകളോ ഉണ്ടായിരിക്കും. അതായത് അഗ്നിബാധ, ഭൂമികുലുക്കം തുടങ്ങിയ വലിയ അപകടങ്ങളില്‍ പോലും സുരക്ഷിതമായി നില്‍ക്കുന്ന ഫ്ലോര്‍. അങ്ങനെയുള്ളവ ആ മാളിലുണ്ടെങ്കില്‍ നിങ്ങള്‍ അങ്ങോട്ടുമാറുക. മറ്റുള്ളവരെയും അതേക്കുറിച്ച് വിവരം ധരിപ്പിച്ച് അങ്ങോട്ടുമാറ്റാം.
 
എന്നാല്‍ അത്തരം സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത മാളിലാണ് നില്‍ക്കുന്നതെങ്കില്‍, തീ പടര്‍ന്നുപിടിക്കുകയാണെങ്കില്‍ എത്രയും വേഗം സുരക്ഷിതമായി മാളിന് പുറത്തുകടക്കുകയാണ് ചെയ്യേണ്ടത്. അതിനായി ലിഫ്റ്റിനെയും എസ്കലേറ്ററിനെയും ആശ്രയിക്കരുത്. ഫയര്‍ എക്സിറ്റ് വഴി പുറത്തുകടക്കുക. ഒരു കാരണവശാലും പുക നിറഞ്ഞ മുറികളിലേക്കോ ഇടനാഴികളിലേക്കോ ഓടിക്കയറരുത്. 
 
പെട്ടെന്ന് പാനിക്ക് ആയി മൂന്നാമത്തെയോ നാലാമത്തെയോ നിലയില്‍ നിന്ന് ജനാലച്ചില്ല് തകര്‍ത്ത് താഴേക്ക് ചാടുന്നത് വിഡ്ഢിത്തമാണ്. ഒരു രീതിയിലും രക്ഷയില്ല എന്നുറപ്പായാല്‍ മാത്രമേ അത്തരം സാഹസങ്ങള്‍ക്ക് ശ്രമിക്കുകപോലും ചെയ്യാവൂ.
 
അഗ്നിബാധയുണ്ടാകുമ്പോള്‍ ഹോട്ടലുകളും മറ്റും പ്രവര്‍ത്തിക്കുന്ന ഫ്ലോറുകളില്‍ അധികനേരം നില്‍ക്കരുത്. അവിടെ തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാനും പൊട്ടിത്തെറികളുണ്ടാകാനും സാധ്യതയുണ്ട്. നിങ്ങള്‍ രക്ഷപ്പെടുന്നതിനിടെ പരമാവധി ആളുകളെയും രക്ഷപ്പെടാന്‍ സഹായിക്കണം.
 
ആവശ്യമില്ലാത്ത ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ച് ആളുകളെ പരിഭ്രാന്തരാക്കുന്നത് കൂടുതല്‍ അപകടം സൃഷ്ടിക്കും. പെട്ടെന്ന് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ മനസിനെ ഇത്തരം സന്ദര്‍ഭങ്ങളില്‍ സജ്ജമാക്കിവയ്ക്കണം. ഏതെങ്കിലും വഴി പോയാല്‍ അപകടമുണ്ടാകാന്‍ സാധ്യയുണ്ടെന്ന് നേരിയ സൂചനയെങ്കിലും ലഭിച്ചാല്‍ പിന്നെ ആ വഴി തെരഞ്ഞെടുക്കരുത്.
 
നിങ്ങള്‍ മാളിലേക്ക് വന്നത് കാറിലാണ് എന്ന് കരുതുക. മാളിന്‍റെ പാര്‍ക്കിംഗ് ഏരിയയിലാണ് കാര്‍. തീ പടര്‍ന്നുപിടിച്ചാല്‍ കാര്‍ ചിലപ്പോല്‍ കത്തിനശിച്ചേക്കാം. എങ്കില്‍പിന്നെ കാറില്‍ക്കയറി രക്ഷപ്പെടാം എന്നുകരുതി പാര്‍ക്കിംഗ് ഏരിയയിലേക്ക് കുതിക്കരുത്. ആദ്യം നിങ്ങള്‍ രക്ഷപ്പെടുക എന്നതാണ് പ്രധാനം. കാര്‍ നഷ്ടപ്പെട്ടാലും നിങ്ങള്‍ക്ക് പിന്നീട് പുതിയതൊന്ന് വാങ്ങാവുന്നതേയുള്ളൂ.
 
നിങ്ങള്‍ സുരക്ഷിതമായി പുറത്തെത്തിക്കഴിഞ്ഞാല്‍ ഉടന്‍ സ്ഥലംവിട്ടുകളയരുത്. മാളിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ മുഴുവന്‍ രക്ഷപ്പെടുത്തുന്നതിന് നിങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തതിന് ശേഷം മാത്രമേ രംഗം വിടാവൂ. അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadaka Vavu: എന്നാണ് കര്‍ക്കടക വാവ്?

Kerala Weather Live Updates, July 19: വടക്കോട്ട് മഴ തന്നെ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

അടുത്ത ലേഖനം
Show comments