ബാലഭാസ്‌കറിന്റെ മരണം: ഇനി വ്യക്തത വേണ്ട 5 കാര്യങ്ങള്‍

ബാലഭാസ്‌കറുമായി ബന്ധമുണ്ടായിരുന്നവരും സ്വര്‍ണക്കടത്ത് കേസിൽ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവരും ഡ്രൈവര്‍ അര്‍ജുന്‍, ജിഷ്ണു എന്നിവരുടെയും ക്രിമിനല്‍ പശ്ചാത്തലം അറിയണം.

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (14:56 IST)
ബാലഭാസ്‌കറിന്റെ അപകടമരണത്തെ ചുറ്റിപ്പറ്റിയുളള ദുരൂഹതകളുടെ യൂ ടേണായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങൾ‍. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കം വലിയ കണ്ണികളുളള തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്നതാണ് വിവാദമായത്. 
 
അറസ്റ്റിലായ ഇവരെ ചുറ്റിപ്പറ്റി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും അപകടമരണവും സ്വര്‍ണക്കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന തെളിവുകള്‍ ഇതുവരെ കിട്ടിയിട്ടില്ല. ശാസ്ത്രീയ അന്വേഷണം അടക്കം പുരോഗമിക്കുമ്പോഴും നിരവധി ചോദ്യങ്ങളാണ് അപകട മരണം ഉയര്‍ത്തുന്നത്.
 
1.അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് ഇനി വാഹനത്തില്‍ നിന്ന് ലഭിച്ച മുടി, രക്തക്കറ എന്നിവയുടെ ശാസ്ത്രീയ പരിശോധനഫലം ലഭിക്കണം
 
2. ബാലഭാസ്‌കറുമായി ബന്ധമുണ്ടായിരുന്നവരും സ്വര്‍ണക്കടത്ത് കേസിൽ പ്രതികളായ  പ്രകാശ് തമ്പി, വിഷ്ണു എന്നിവരും ഡ്രൈവര്‍ അര്‍ജുന്‍, ജിഷ്ണു എന്നിവരുടെയും ക്രിമിനല്‍ പശ്ചാത്തലം അറിയണം. ഇതിനായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയെ പൊലീസ് സമീപിച്ചു.
 
3. വാഹനാപകടം നടക്കുന്ന സമയത്തെ റോഡിന്റെ അവസ്ഥ, റോഡില്‍ ആ നേരത്ത് വെളിച്ചമുണ്ടായിരുന്നോ എന്നിവ അറിയണം. വേണ്ടത് ദേശീയപാത അതോറിറ്റിയെയുടെയും കെഎസ്ഇബിയെയുടെയും മറുപടി.
 
4. പ്രകാശ് തമ്പി, വിഷ്ണു, അര്‍ജുന്‍, ഡോ.രവീന്ദ്രനാഥ്, ലത, ബാലഭാസ്‌കര്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ‍. ഇതിനായി ആര്‍ബിഐയെ സമീപിച്ചിട്ടുണ്ട് പൊലീസ്. കൂടാതെ ഇവരുടെ ഭൂമിയുടെയും മറ്റ് സ്വത്തുക്കളുടെയും വിവരങ്ങള്‍ക്കായി കളക്ടറുടെയും രജിസ്‌ട്രേഷന്‍ വകുപ്പിന്റെയും സഹായം തേടി.
 
5. ബാലഭാസ്‌കറിന്റെ സ്വത്തുക്കള്‍ വേറെ ആരെങ്കിലും  കൈവശം വെച്ച്  ഉപയോഗിക്കുന്നുണ്ടോയെന്ന് അറിയണം. ഇതില്‍ അന്വേഷണം നടക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുക്രെയ്ൻ- റഷ്യ സമാധാന ചർച്ചകൾ പരാജയം, ഡൊണെറ്റ്സ്ക് പിടിച്ചെടുക്കുമെന്ന് റഷ്യൻ ഭീഷണി

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കുന്നു; കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

അടുത്ത ലേഖനം
Show comments