കേരളം നൽകാം എന്ന് പറഞ്ഞ വെള്ളം തമിഴ്നാട് നിരസിച്ചതിന് പിന്നിൽ ജലരാഷ്ട്രീയം ?

Webdunia
വെള്ളി, 21 ജൂണ്‍ 2019 (15:04 IST)
ഒരു തുള്ളി വെള്ളത്തിനായി ആളുകൾ പൊറുതി മുട്ടുകയാണ് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരം. മഴ ഒഴിഞ്ഞു നിൽക്കുന്നതിനാൽ വെള്ളം ചെന്നൈ നഗരത്തിൽ കിട്ടാക്കനിയായി മാറി. ചെന്നൈ നഗരത്തിന്റെ അവശ്യങ്ങൾ നിറവേറ്റാൻ വലിയ അളവിൽ തന്നെ വെള്ളം ആവശ്യമാണ്. ഇത് മുഴുവൻ കണ്ടെത്താൻ അധികാരികൾക്ക് സാധിക്കില്ല എന്നത് വാസ്തവം തന്നെ പക്ഷേ വെള്ളം വാഗ്ദാനം ചെയ്യുമ്പോൾ അത് നിരസിക്കുന്നത് എന്ത് രാഷ്ട്രീയത്തിന്റെ പേരിലാണ്.
 
ചെന്നൈ നഗരത്തിലേക്ക് വെള്ളം എത്തിച്ച് നൽകാം എന്ന കേരള സർക്കാരിന്റെ വാഗ്ദാനത്തെ തമിഴ്‌നാട് സർക്കാർ നിരസിച്ചിരിക്കുകയാണ്. ഇത് തമിഴ്നാട്ടിലാകെൻ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു. കേരളം നൽകാം എന്നു പറഞ്ഞ വെള്ളം എന്തുകൊണ്ടാണ് വെണ്ട എന്ന് നിലപാട് സ്വീകരിച്ചത് എന്ന് പൊതുജനങ്ങൾ ചോദ്യം ഉന്നയിക്കാൻ തുടങ്ങി.  
 
ചെന്നൈ നഗരത്തിന് വേണ്ട മുഴുവൻ ജലവും കേരളത്തിന് നൽകാൻ സാധിച്ചേക്കില്ല. പക്ഷേ ലഭിക്കുന്ന വെള്ളം ഏത്രയോ ജനങ്ങൾക്ക് ഉപകാരപ്പെടും. ഇത് നിരസിക്കുന്നതിനെ രാഷ്ട്രീയമായി മാത്രമേ കാണാനാകൂ. കേരളവും തമിഴ്നാടും തമ്മിൽ. ബെള്ളത്തിന്റെ പേരിൽ തന്നെ തർക്കം ഒരു നൂറ്റാണ്ടിൽ കൂടുതലായി നിലനിൽക്കുന്നുണ്ട്. ഇതിന്റെ പേരിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം പല തവണ വഷളായിട്ടുമുണ്ട് എന്നാൽ ആവശ്യമായ സമയങ്ങളിൽ ഇരു സംസ്ഥാനങ്ങളും ഊശ്മളമായ സമീപനവും സ്വീകച്ചിട്ടുണ്ട്.
 
കേരളം നൂറ്റാണ്ടിലെ തന്നെ വലിയ പ്രളയം നേരീട്ട സമയത്ത് തഴിനാട് സർക്കരും. തമിഴ്നാട്ടിൽനിന്നുമുള്ള സന്നദ്ധ സംഘടനകളും വലിയ സഹായങ്ങൽ നൽകിയിരുന്നു. ചെന്നൈ കടുത്ത വരൾച്ച നേരിടുന്നു എന്ന് ബോധ്യപ്പെട്ടതോടെയാണ് ചെന്നൈയിലേക്ക് വെള്ളം ട്രെയിനിൽ എത്തിച്ചു നൽകാം എന്ന് വ്യക്തമാക്കിയത്. എന്നാൽ ഇതിനെ തമിഴ്നാട് സർക്കാർ നിരസിക്കുകയായിരുന്നു. ചെന്നൈ നഗരത്തിന് വേണ്ടത് 5 കോടി ലിറ്റർ വെള്ളമാണെന്നും കേരളം നൽകുന്നത് 20 ലക്ഷം ലിറ്റർ മാത്രമണെന്നുമാണ് ജലം നിരസിച്ചതിന് തമിഴ്നാട് സർക്കാർ നൽകിയ വിശദീകരണം. 
 
20ലക്ഷം ലിറ്റർ ജലം സംസ്ഥാനത്തിനുള്ളിൽനിന്നുതന്നെ കൺറ്റെത്താനാകും എന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി. 5 കോടി ലിറ്റർ വേണ്ടത്ത് 20 ലക്ഷം ലിറ്റർ ഒന്നുമാകില്ല പക്ഷേ നിരവധി ആളുകൾക്ക് അത് സഹായകമാകും. സംസ്ഥാനത്തിനുള്ളിൽനിന്നും വെള്ളം കണ്ടെത്താൻ സാധിക്കുമെങ്കിൽ കൂടിതൽ ജലം ചെന്നൈ നഗരത്തിൽ എത്തിക്കാൻ സാധിക്കില്ലേ എന്നാണ് പ്രതിപക്ഷ പാർട്ടികൾ ചോദ്യം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ കേരളവുമായി ചെർച്ച നടത്താം എന്നാം നിലപാടിലേക്ക് തമിഴ്‌നാട് സർക്കാർ എത്തിച്ചേർന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments