സൈനികരുടെ പേരിൽ വോട്ട് ചോദിച്ചു, വർഗ്ഗീയ പരാമർശം നടത്തി, എന്നിട്ടും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് കമ്മീഷൻ !

Webdunia
വെള്ളി, 3 മെയ് 2019 (16:06 IST)
തിരഞ്ഞെടുപ്പ് ചട്ടം ആർക്കും ലംഘിക്കാം തോന്നും പോലെ പ്രസംഗിക്കാം, ഒരു ഖേദം പോലും പ്രകടിപ്പിക്കാതെ ചട്ടലംഘനം തുടരാം. ഇതാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത് എന്ന് പറഞ്ഞാൽ അതിശയോക്തിയായി കാണാൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നത് അത്ര വലിയ കുറ്റകരമായ കാര്യമല്ല എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ
 
ചട്ടങ്ങൾ ലംഘിച്ച് പ്രസംഗവും പ്രചരണവും നടത്താം, വിധ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്ക് പോലും ശിക്ഷ ഒരു താക്കീത് മാത്രമാണ് അതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഇതൊരു പ്രശ്നമേയല്ല. പ്രധാന മന്ത്രി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു എന്ന പരാതിയിൽ ക്ലീൻ നരേന്ദ്ര മോദിക്ക് ചിറ്റ് നൽകിയിരിക്കുകയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ. 
 
സൈനികരുടെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിനും, വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ നടത്തിയ പരാമർശമാണ് നരേന്ദ്ര മോദി ചട്ട ലംഘനം നടത്തി എന്ന പരാതിക്ക് പിന്നിൽ. സൈനികരുടെ പേരിൽ വോട്ട് ചോദിച്ചത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് സാമാന്യ രാഷ്ടീയ ബോധമുള്ള ആർക്കും വ്യക്തമാകും.
 
‘പുൽ‌വാമയിലെ രക്തസാക്ഷികൾക്കും ബലാക്കോട്ടിൽ പാകിസ്ഥാന് മറുപടി നൽകിയ സേനാംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താൻ നിങ്ങൾ തയ്യാറുണ്ടോ‘ എന്നായിരുന്നു മഹാരാഷ്ട്രയിലെ ലത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്ര മോദിയുടെ ചോദ്ദ്യം. സൈന്യത്തിന്റെ പേര് പറഞ്ഞ് വികാരമുണർത്തുക്ക എന്ന വ്യക്തമായ ലക്ഷ്യത്തോടെയുള്ള വാക്കുകളായിരുന്നു ഇത്. പ്രസംഗം പ്രഥമദൃഷ്ട്ര്യ ചട്ടലംഗനമാണെന്ന് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒസ്മാനാബാദ് തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. 
 
ഈ പരാമർശമാണ് ഇപ്പോൾ ചട്ടലംഘനമല്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലത്തിലേക്ക് രാഹുൽ ഗാന്ധി ഒളിച്ചോടുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ പരാമർശം. നടത്തിയത് വർഗീയ പരാമർശമാണ് പക്ഷേ പ്രധാനമന്ത്രി ചട്ടം ലംഘിച്ചിട്ടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഇവ ചട്ട ലംഘനമല്ല എന്നത് ഏത് ചട്ടങ്ങളുടെക് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്താൻ സാധിച്ചത് എന്നതാണ് അതിശയം ജനിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments