Webdunia - Bharat's app for daily news and videos

Install App

കോന്നിയില്‍ കൊമ്പുകോര്‍ക്കാന്‍ ആരൊക്കെ, വമ്പന്‍‌മാര്‍ വരുമോ?

Webdunia
ബുധന്‍, 29 മെയ് 2019 (16:58 IST)
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അടൂര്‍ പ്രകാശ് എന്ന കോണ്‍ഗ്രസിലെ അതികായന്‍ കൈവശം വച്ചിരുന്ന കോന്നി നിയമസഭാ മണ്ഡലം അദ്ദേഹം ലോക്സഭാ എം പി ആയതോടെ ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. മൂന്നുമുന്നണികളില്‍ നിന്നും ആരൊക്കെയായിരിക്കും സ്ഥാനാര്‍ത്ഥികളായി എത്തുക എന്നതില്‍ ചൂടേറിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പല പേരുകളും ഇതിനോടകം തന്നെ ഉയര്‍ന്നുകേട്ടുകഴിഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി മുന്നണികള്‍ തീവ്രശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 
 
വര്‍ഷങ്ങളായി അടൂര്‍ പ്രകാശ് ജയിച്ചുവരുന്ന മണ്ഡലമാണിതെങ്കിലും ശക്തമായ ഇടതുപക്ഷ വേരോട്ടമുള്ള മണ്ണാണ് കോന്നിയിലേത്. സി പി എമ്മിലെ പല പ്രമുഖരും ഇവിടെ എം‌എല്‍‌എമാര്‍ ആയിരുന്നിട്ടുണ്ട്.
 
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പല പേരുകളും ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാന പേരുകാരന്‍ പത്തനംതിട്ട മുന്‍ ഡി സി സി അധ്യക്ഷന്‍ പി മോഹന്‍‌രാജ് ആണ്. പലതവണ മോഹന്‍‌രാജിനെ പരിഗണിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ സീറ്റ് നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് ഇത്തവണ സീറ്റുനല്‍കണമെന്ന ഒരു വികാരം കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നുണ്ട്.
 
നിലവിലെ ഡി സി സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, കെപിസിസി സെക്രട്ടറി പഴകുളം മധു എന്നിവരും കോന്നിയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കപ്പെടുന്ന പട്ടികയിലുണ്ട്. കോന്നി മണ്ഡലത്തില്‍ പെട്ട ആളാണെന്നുള്ളതാണ് ബാബു ജോര്‍ജ്ജിന്റെ സവിശേഷത. കോന്നി മണ്ഡലത്തിലെ തണ്ണിത്തോട്ടില്‍ നിന്നാണ് പഴകുളം മധു കെ പി സി സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 
 
ഇടതുമുന്നണിയും വമ്പന്‍‌മാരെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ എന്‍ ബാലഗോപാല്‍, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. ആര്‍ സനല്‍കുമാര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ സി പി എം പരിഗണിക്കുന്ന പ്രമുഖര്‍. ബാലഗോപാലും ഉദയഭാനുവും കോന്നി മണ്ഡലത്തിലെ താമസക്കാരാണ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് മത്സരിച്ച ബാലഗോപാല്‍ മുമ്പ് രാജ്യസഭാ എം‌പിയായിരുന്നു. കോന്നി മണ്ഡലത്തിലെ സംഘടനാബന്ധങ്ങള്‍ ഉദയഭാനുവിന് തുണയാകുമെന്ന വിലയിരുത്തലും സി പി എമ്മിനുണ്ട്.
 
കഴിഞ്ഞ തവണ കോന്നിയില്‍ അടൂര്‍ പ്രകാശിനെതിരെ മത്സരിച്ച സനല്‍കുമാറിനെ തന്നെ വീണ്ടും കളത്തിലിറക്കിയാല്‍ പരിചിതമുഖം എന്ന പരിഗണന വോട്ടര്‍മാര്‍ നല്‍കുമെന്ന് സി പി എം വിലയിരുത്തുന്നു. ഇത്തവണ വീണാ ജോര്‍ജ്ജ് നേടിയതിനേക്കാള്‍ 6000 വോട്ട് അധികം സനല്‍കുമാര്‍ മത്സരിച്ചപ്പോള്‍ കോന്നി മണ്ഡലത്തില്‍ നേടിയിരുന്നു എന്നതും സനലിനെ പരിഗണിക്കുന്നതിന് കാരണമാണ്. പരാജയപ്പെട്ടെങ്കിലും കോന്നി മണ്ഡലത്തിലെ സജീവ സാന്നിധ്യമായി തുടര്‍ന്നതും സനല്‍കുമാറിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
 
എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ വന്നേക്കാമെന്ന അഭ്യൂഹങ്ങള്‍ മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി വരുന്നില്ല എങ്കില്‍ ബിജെപി ജില്ലാ പ്രസിഡന്‍റ് അശോകന്‍ കുളനടയ്ക്കാണ് സാധ്യത. ആറന്‍‌മുള മണ്ഡലത്തില്‍ പെട്ട കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് അശോകന്‍ കുളനട.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments