Webdunia - Bharat's app for daily news and videos

Install App

അടിയന്തരാവസ്ഥ: ഇന്ത്യൻ രാഷ്‌ട്രീയത്തിലെ കറുത്ത അധ്യായം

അടിയന്തരാവസ്ഥ: ഇന്ത്യൻ രാഷ്‌ട്രീയത്തിലെ കറുത്ത അധ്യായം

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (11:52 IST)
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 18 മാസങ്ങൾ ആയിരുന്നു ഇന്ത്യൻ അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352മത് വകുപ്പ് അനുസരിച്ച് 1975 മുതൽ 1977 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  
 
അതുകൊണ്ടുതന്നെ ഇന്ത്യൻ അടിയന്തരാവസ്ഥ എന്ന് പറയുമ്പോൾ ഓർമ്മ വരുന്ന പേരും ഇന്ദിരഗാന്ധിയുടേത് തന്നെ. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകള്‍ ആയതുകൊണ്ട് മാത്രമല്ല ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കാന്‍ ഇന്ദിരഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. 
 
കറുത്ത പാടുകളായി ഇന്ദിരയുടെ ജീവിതത്തില്‍ സംഭവിച്ച രണ്ട് കാര്യങ്ങളാണ് അടിയന്തരാവസ്ഥ പ്രഖ്യാപനവും ഇ എം എസ് മന്ത്രിസഭ പിരിച്ചു വിട്ടതും.
 
ഇന്ദിര കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി രാജേന്ദ്രപ്രസാദും പ്രധാനമന്ത്രി നെഹ്രുവും വി കെ കൃഷ്ണ മേനോനും ഫിറോസ് ഗാന്ധിയും മൊറാര്‍ജി ദേശായിയും ഒക്കെ എതിർത്തിട്ടും ഇ എം എസ് മന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടത്. ജെ പി യുടെ നേതൃത്വത്തില്‍ ഉടലെടുത്ത പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടാനാവാതെ പോയതതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചത് എന്നും നിരീക്ഷണമുണ്ട്.
 
അടിയന്തരാവസ്ഥയുടെ ദിനങ്ങൾക്കപ്പുറം ഇന്ദിര ഗാന്ധി ജനാധിപത്യത്തെ ഏറെ ബപുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഈ ജനാധിപത്യബോധമാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിലേക്കും വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിലേക്കും അവരെ നയിച്ചത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ തികഞ്ഞ അന്തസ്സോടെ അധികാരത്തിൽനിന്ന് പിൻവാങ്ങുന്നതിനും ഇന്ദിര തയ്യാറായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു

അടുത്ത ലേഖനം
Show comments