Webdunia - Bharat's app for daily news and videos

Install App

ആരാണ് കുമ്മനം രാജശേഖരന്‍? ട്രോളുന്നവര്‍ ആ വ്യക്തിയെ അറിയുന്നില്ല!

ജി വൈ ഫൈസല്‍ മുഹമ്മദ്
ശനി, 26 മെയ് 2018 (16:28 IST)
കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും സുപ്രധാനമായ ചര്‍ച്ചാവിഷയം. അര്‍ഹതയില്ലാത്ത ഒരു വ്യക്തിക്ക് സ്ഥാനം കൊടുത്ത രീതിയിലാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. എന്നാല്‍ പരമസാത്വികനായ ആ മനുഷ്യന്‍ നമ്മുടെ രാജ്യത്തെ ഭരണപരവും സംഘടനാപരവുമായ ഏത് സ്ഥാനത്തിനും യോഗ്യനാണെന്നതാണ് വിമര്‍ശിക്കുന്നവരും പരിഹസിക്കുന്നവരും അറിയേണ്ടുന്ന ഒരു വസ്തുത. 
 
കുമ്മനത്തിന്‍റെ വിദ്യാഭ്യാസയോഗ്യതയാണല്ലോ പലരുടെയും പരിഹാസവിഷയം. അത്തരം പരിഹാസശരങ്ങള്‍ ഉന്നയിക്കുന്നവര്‍ ഓര്‍ക്കേണ്ടുന്നത് അദ്ദേഹം പഠിച്ചത് ബസേലിയസ് കോളജിലും സി എം എസ് കോളജിലുമാണെന്നാണ്. ബോട്ടണിയില്‍ ബിരുദമെടുത്ത അദ്ദേഹത്തിന് ജേര്‍ണലിസത്തിലാണ് ബിരുദാനന്തരബിരുദമുള്ളതെന്നും ‘ട്രോളുന്ന’ ചാനലുകളും മാധ്യമങ്ങളും മനസിലാക്കണം.
 
1974ല്‍ കോട്ടയം ദീപികയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കേരളത്തിലെ ഒട്ടേറെ മാധ്യമങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. രാഷ്ട്രവാര്‍ത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി തുടങ്ങിയ പത്രങ്ങളില്‍ അദ്ദേഹം സബ് എഡിറ്ററായിരുന്നു. 
 
മാധ്യമപ്രവര്‍ത്തനത്തിന് താല്‍ക്കാലികമായ വിരാമമിട്ടുകൊണ്ടാണ് 1976ല്‍ കുമ്മനം രാജശേഖരന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായി സ്ഥാനമേറ്റത്. ജോലിയില്‍ പ്രവേശിച്ചുകൊണ്ട് സംഘപ്രവര്‍ത്തനം തുടര്‍ന്ന കുമ്മനം പിന്നീട് 1987ല്‍ ജോലിരാജിവച്ച് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി മാറുകയായിരുന്നു.
 
ബാലസദനങ്ങളുടെ മേല്‍നോട്ടത്തിലൂടെയും വിശ്വഹിന്ദുപരിഷത്, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയിലെ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായി ഉയര്‍ന്നു. നിലയ്ക്കല്‍ പ്രക്ഷോഭത്തിലും ആറന്‍‌മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിലും നേതൃത്വം വഹിച്ചു. 
 
ഹിന്ദു ഐക്യവേദിയുടെയും ശബരിമല അയ്യപ്പ സേവാസംഘത്തിന്‍റെയും സെക്രട്ടറിയായി. 2011ല്‍ ജന്‍‌മഭൂമി ദിനപത്രത്തിന്‍റെ ചെയര്‍മാനായ കുമ്മനം രാജശേഖരന്‍ 2015ല്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി. കുമ്മനം ബി ജെ പി അധ്യക്ഷനായതിന് ശേഷമാണ് കേരളത്തില്‍ ബി ജെ പിക്ക് വലിയ മുന്നേറ്റം നടത്താനായത്.
 
അവിവാഹിതനായ കുമ്മനം രാജശേഖരന്‍ സാത്വികനായ രാഷ്ട്രീയപ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ മിസോറാമിന്‍റെ ഗവര്‍ണറായി അദ്ദേഹം ചുമതലയേറ്റെടുക്കുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ഏറ്റെടുത്ത എല്ലാ ചുമതലകളും ഭംഗിയായി നിറവേറ്റിയ ഒരു പൊതുപ്രവര്‍ത്തകന് ലഭിക്കുന്ന ആദരമാണത്.
 
അതിനെ പുച്ഛിക്കുന്നവര്‍ കേരളത്തില്‍ വിവിധ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റ് യോഗ്യതകളും കൂടി പരിശോധനയ്ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

നിപ്പ രോഗബാധയെന്ന് സംശയം; 15കാരിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments