തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾക്ക് മുകളിലെ മോദി

മുന്‍പ് സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിരലില്‍ എണ്ണാവുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് എതിരെ നടപടിയെടുത്തിരുന്നു.

Webdunia
വ്യാഴം, 9 മെയ് 2019 (16:43 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ചു നിരവധി പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ എത്തിയത്. സൈനികരുടെ പേരില്‍ വോട്ട് തേടിയും രാഹുല്‍ ഗാന്ധിയെ  കടന്നാക്രമിച്ചും പ്രധാനമന്ത്രിയെന്ന പദവിയില്‍ നിന്നും കേവലം ഒരു രാഷ്ട്രീക്കാരനായി മോദി പെരുമാറുന്നുവെന്ന ആരോപണമുണ്ട്. എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പ് ചട്ട ലംഘനമല്ലയെന്ന് കാട്ടി ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ഇലക്ഷന്‍ കമ്മീഷന്‍.
 
നിലവില്‍ ലഭിച്ച ഒമ്പത് പരാതികളിലും മോദി ചട്ടലംഘനം നടത്തിയിട്ടില്ലയെന്നാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ തിരഞ്ഞെടുപ്പ്  കമ്മീഷനിലെ ഒരംഗം അശോക് ലവാസ പല പരാതികളിലും മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ എതിരായിരുന്നു. പക്ഷേ അശോക് ലവാസയുടെ വിയോജിപ്പ് കമ്മീഷന്‍ പരസ്യമാക്കിയിരുന്നില്ല. ഇതിനെപ്പറ്റിയും ചോദ്യങ്ങളുയരുന്നുണ്ട്. 
 
മുന്‍പ് സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിരലില്‍ എണ്ണാവുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് എതിരെ നടപടിയെടുത്തിരുന്നു. യോഗി ആദിത്യനാഥിനും മായാവതിക്കും പ്രഗ്യാ സിംഗ് ഠാക്കൂറിനും തിരഞ്ഞെടുപ്പ് ചട്ട വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് വിലക്കുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അമിത് ഷായുടെയോ മോദിയുടെയോ പേരില്‍ യാതൊരു നടപടിയും കമ്മീഷന്‍ കൈകൊണ്ടിരുന്നില്ല. വര്‍ഗീയ വിദ്വേഷം പുലര്‍ത്തുന്ന പ്രസംഗങ്ങള്‍ വിവാദമായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് അതൊന്നും ചട്ടലംഘനമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അടുത്ത ലേഖനം
Show comments