ചന്ദ്രശേഖര്‍ ആസാദ്: ചങ്കുറപ്പിന്‍റെ അമരത്വം

സുബിന്‍ ജോഷി
വ്യാഴം, 27 ഫെബ്രുവരി 2020 (14:48 IST)
മധ്യപ്രദേശിൽ 1906 ജൂലൈ 23 നാണ് ചന്ദ്രശേഖർ തിവാരി എന്ന ചന്ദ്രശേഖർ ആസാദ് ജനിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ എല്ലാക്കാലവും ഏവരും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമാണ് ആസാദ്. ആസാദിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം എന്ന് പറയുന്നത് ജാലിയൻ വാലാഭാഗ് കൂട്ടക്കൊലയാണ്. ഇതിനു ശേഷമാണ് ഗാന്ധിജിയുടെ കൂടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നതും, അറസ്റ്റിലാകുന്നതും. ചന്ദ്രശേഖർ ആസാദ് എന്ന പേരിനു പിന്നിലും കൗതുകമുണ്ട്.
 
കോടതിയിൽ വച്ച് ജഡ്ജി പേര് എന്ത് എന്ന് ചോദിച്ചപ്പോൾ ആസാദ് എന്നാണ് ചന്ദ്രശേഖർ പറഞ്ഞത്. ഇതിനർത്ഥം സ്വാതന്ത്ര്യം എന്നാണ്. അതിന് ശേഷമാണ് ആസാദ് എന്ന രീതിയിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ 1931ൽ നടന്ന പൊലീസ് ഏറ്റുമുട്ടലിനിടെ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് ചരിത്രരേഖകള്‍. 
 
ഫെബ്രുവരി 27ന് ബ്രിട്ടീഷ് പൊലീസുകാര്‍ പിടികൂടിയപ്പോള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ആസാദിനെ ഒറ്റുകൊടുക്കുകയായിരുന്നു എന്നും ചരിത്രം പറയുന്നു. സുഹൃത്തായ സുഖ്‌ദേവ് രാജിനെ കാണാന്‍ എത്തിയപ്പോള്‍ പൊലീസുകാര്‍ ആല്‍ഫ്രഡ് പാര്‍ക്കില്‍വെച്ച് ചന്ദ്രശേഖറിനെ വളയുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ചന്ദ്രശേഖര്‍ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തുകയും ചെയ്തു. അതിനുശേഷം രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ അദ്ദേഹം കൈത്തോക്കിലെ അവസാന ബുളളറ്റിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 
 
അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ, അദ്ദേഹത്തിന്റെ പ്രചോദനാത്മക ഉദ്ധരണികൾ ഏതൊക്കെ എന്ന് നോക്കാം:
 
‘അവർ നിങ്ങളേക്കാൾ മികച്ചവരല്ല, മറികടക്കേണ്ടത് നിങ്ങളുടെ റെക്കോർഡുകൾ തന്നെയാകണം. എന്തെന്നാൽ വിജയമെന്നത് നിങ്ങളും നിങ്ങൾക്കുള്ളിലെ നിങ്ങളും’ തമ്മിലുള്ള മത്സരമാണ്.
 
‘വിമാനം എല്ലായ്പ്പോഴും മൈതാനത്ത് സുരക്ഷിതമാണ്, പക്ഷേ അത് അതിനായി നിർമ്മിച്ചതല്ല. മികച്ച ഉയരങ്ങൾ കീഴടക്കുന്നതിന് ജീവിതത്തിൽ പലപ്പോഴും അപകടകരമായ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും’.
 
‘സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നിവ പ്രചരിപ്പിക്കുന്ന ഒരു മതത്തിൽ ഞാൻ വിശ്വസിക്കുന്നു’.
 
‘ഇതുവരെ നിങ്ങളുടെ രക്തം തിളച്ചില്ല എങ്കിൽ നിങ്ങളുടെ സിരകളിൽ ഓടുന്നത് ജലമാണ്. മാതൃരാജ്യത്തിന് വേണ്ടി സേവനം ചെയ്യാനല്ലെങ്കിൽ പിന്നെന്തിനാണ് യുവാക്കളുടെ മാംസം?’.
 
ചന്ദ്രശേഖർ ആസാദിന്റെ മൃതദേഹം ആരെയും അറിയിക്കാതെ സംസ്‌കരിക്കാനായി സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെതിരെ ആല്‍ഫ്രഡ് പാര്‍ക്കിന് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ പ്രതിഷേധിച്ചു. ഈ പാര്‍ക്കിന് പിന്നീട് ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്ക് എന്ന് പേരിടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price: സ്വർണവിലയിൽ വമ്പൻ ഇടിവ്, ഇന്ന് 2 തവണയായി കുറഞ്ഞത് 3440 രൂപ

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

അടുത്ത ലേഖനം
Show comments