Select Your Language

Notifications

webdunia
webdunia
webdunia
webdunia

റുഷ്ദി നാലാമൻ മാത്രം, സേറ്റാനിക് വേഴ്സസ് വിവർത്തനം ചെയ്തവരും മരണത്തെ മുഖാമുഖം കണ്ടു

റുഷ്ദി നാലാമൻ മാത്രം, സേറ്റാനിക് വേഴ്സസ് വിവർത്തനം ചെയ്തവരും മരണത്തെ മുഖാമുഖം കണ്ടു
, ശനി, 13 ഓഗസ്റ്റ് 2022 (14:33 IST)
1988ൽ പുറത്തിറങ്ങിയതിന് പിന്നാലെ ലോകമെങ്ങും വിവാദകൊടുങ്കാറ്റുയർത്തിയ പുസ്തകമാണ് സൽമാൻ റുഷ്ദിയുടെ സേറ്റാനിക് വേഴ്സസ്. ദൈവനിന്ദ ആരോപിച്ച് ഇറാൻ്റെ ആത്മീയ ഗുരുവായ ആയത്തുള്ള ഖൊമൈനി പുസ്തകത്തിനെതിരെ ഫത്വ പുറപ്പെടുവിക്കുകയും റുഷ്ദിയെ കൊലപ്പെടുത്തുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു.
 
ഇതിനെ തുടർന്ന് റുഷ്ദിക്ക് ആദ്യം അഭയം നൽകിയ ബ്രിട്ടണുമായി ഇറാൻ ഇടയുക വരെ ചെയ്തു. തുടർന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യപ്പെട്ട റുഷ്ദി ഏറെനാളായി അമേരിക്കയിൽ താമസിക്കുകയാണ്. അതേസമയം റുഷ്ദിയെ മരണത്തിൻ്റെ പടിവാതിൽക്കൽ എത്തിച്ച പുസ്തകം ഇതിന് മുൻപ് മറ്റ് മൂന്ന് പേരെയും മരണത്തിൻ്റെ മുഖാമുഖം കാണേണ്ട അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്.
 
ഇതിന് മുൻപ് പുസ്തകത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ച മൂന്ന് പേരാണ് ആക്രമിക്കപ്പെട്ടത്. ആയത്തുള്ള അലി ഖൊമൈനി റുഷ്ദിയുടെ തലയ്ക്ക് ഇമാൻ പ്രഖ്യാപിച്ചതിന് ശേഷം 1991ലാണ് സേറ്റാനിക് വേഴ്സസുമായി ബന്ധപ്പെട്ട ആദ്യ ആക്രമണമുണ്ടാകുന്നത്. സേറ്റാനിക് വേഴ്‌സസിന്റെ ജാപ്പനീസ് ട്രാൻസലേറ്ററായ ഹിതോഷി ഇഗരാഷിയെ കുത്തി അക്രമകാരികൾ കൊലപ്പെടുത്തി.  യൂണിവേഴ്‌സിറ്റി ഓഫ് സുുബയിലെ അദ്ദേഹത്തിന്റെ ഓഫിസ് മുറിയിൽ 1991 ജൂലൈ 12 നാണ് ഹിതോഷിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
 
അതേവർഷം തന്നെ പുസ്തകത്തിൻ്റെ ഇറ്റാലിയൻ പരിഭാഷ നടത്തിയ എറ്റോറി കാപ്രിയോളോയ്ക്ക് നേരെയും ആക്രമണമുണ്ടായി. സൽമാൻ റുഷ്ദിയുടെ മേൽവിലാസം ചോദിച്ചെത്തിയ അജ്ഞാതനാണ് അക്രമിച്ചത്. പിന്നീട് രണ്ട് വർഷകാലം ആക്രമണങ്ങൾ ഒന്നും നടന്നില്ല. എന്നാൽ 1993ൽ വീണ്ടും പുസ്തകത്തിൻ്റെ നോർവീജിയൻ പബ്ലിഷർക്കെതിരെ അക്രമണമുണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്ണ് കിട്ടാത്തവരെ കെട്ടിക്കാൻ പദ്ധതിയുമായി കണ്ണൂരിലെ ഒരു പഞ്ചായത്ത്