അന്റാർട്ടിക്കയിൽ ഏറ്റവും ഉയർന്ന താപനില, ആശങ്കയിൽ ലോകം

Webdunia
തിങ്കള്‍, 5 ജൂലൈ 2021 (18:59 IST)
2020 ഫെബ്രുവരി 6ന് അന്റാർട്ടിക്കൻ മേഖലയിൽ  18.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി യുഎന്‍ ഏജന്‍സിയായ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുഎംഒ) ഒരു സംഘമാണ് ഇപ്പോൾ വെളിപ്പെടുത്തിയത്. അന്റാര്‍ട്ടിക്ക് ഉപദ്വീപിലെ അര്‍ജന്റീനിയന്‍ ഗവേഷണ കേന്ദ്രമായ എസ്‌പെരന്‍സ ബേസിലാണ് ഈ റീഡിങ് പിടിച്ചെടുത്തത്.
 
കാലാവസ്ഥാ വ്യതിയാനത്തിന് അടിയന്തിര നടപടികള്‍ ആവശ്യമാണ്' എന്നതിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ റീഡിങ് എന്ന് ഡബ്ല്യുഎംഒ ശാസ്ത്രജ്ഞര്‍ പറയുന്നു. 14 ദശലക്ഷം കിലോമീറ്ററുകൾ വ്യാപിച്ച് കിടക്കുന്ന അന്റാർട്ടിക്ക ഓസ്ട്രേലിയയുടെ ഇരട്ടി വരുന്ന ഭൂവിഭാഗമാണ്. അന്റാര്‍ട്ടിക്ക് തീരത്ത് മൈനസ് പത്തു മുതല്‍ ആന്തരിക ഭൂഖണ്ഡത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ മൈനസ് അറുപതു വരെയാണ് ശരാശരി വാര്‍ഷിക താപനില.
 
ഇതിന് മുൻപ് 2015ലായിരുന്നു അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 17.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്നത്തെ താപ‌നില. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഏകദേശം 5.4 ഡിഗ്രി വരെ അന്റാർട്ടിക്കയിൽ താപനില വർധിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉബര്‍ ആപ്പ് ഓഫ്ലൈനിലേക്ക്; കേരളത്തില്‍ നാളെ സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ ഡെലിവറികള്‍ ഉണ്ടാകില്ല

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

മക്കളെ കോപ്പിറൈറ്റ് ചുമ്മാതെയാണോ?, ബൈറ്റ്ഡാന്‍സിന്റെ പുതിയ എഐക്കെതിരെ ഹോളിവുഡ്

മാളിലെ സംഘര്‍ഷം: പോലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ സംഭവം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments