ഗാന്ധിജിയുടെ കേരള സന്ദര്‍ശനങ്ങള്‍

സായന്തന വാര്യര്‍
ചൊവ്വ, 28 ജനുവരി 2020 (16:57 IST)
1920 ഓഗസ്റ്റ് 18: ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ചു. ഖിലാഫത്ത് സമരത്തിന്‍റെ പ്രചരണാര്‍ത്ഥമാണ് ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട്ടെത്തിയത്. വൈകുന്നേരം കടപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ പ്രസംഗിച്ചു.
 
1929 മാര്‍ച്ച് 10: ഗാന്ധിജി വൈക്കത്തെത്തി. കൊച്ചിയില്‍നിന്ന് ബോട്ടിലെത്തിയ ഗാന്ധിജി സത്യാഗ്രഹ സ്ഥലത്തെത്തി വളണ്ടിയര്‍മാരുടെ പ്രഭാതഭജനയില്‍ പങ്കെടുത്തു. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ പിറ്റുമായി ചര്‍ച്ച നടത്തി. പൊതുയോഗത്തില്‍ പ്രസംഗിച്ചു. മാര്‍ച്ച് 12ന് ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചു. മാര്‍ച്ച് 13ന് വര്‍ക്കല കൊട്ടാരത്തിലെത്തി തിരുവിതാംകൂര്‍ റീജന്‍റ് റാണി സേതുലക്ഷ്മി ഭായിയെയും ദിവാനെയും കണ്ട് ചര്‍ച്ച നടത്തി.
 
1927 ഒക്ടോബര്‍ 9: ഗാന്ധിജി നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തെത്തി തിരുവാര്‍പ്പ് ക്ഷേത്ര റോഡില്‍ അയിത്ത ജാതിക്കാരെ പ്രവേശിപ്പിക്കേണ്ടതിനെക്കുറിച്ച് തിരുവിതാംകൂര്‍ മഹാരാജാവിനെയും രാജ്ഞിയെയും കണ്ടു സംസാരിച്ചു. ഒക്ടോബര്‍ 11ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലം ആലപ്പുഴ വഴി എറണാകുളത്ത്. 15ന് പാലക്കാട്ട് ഒക്ടോബര്‍ 17ന് കോയമ്പത്തൂരില്‍.
 
1934 ജനുവരി 10: ഹരിജനഫണ്ട് പിരിക്കാന്‍ ഗാന്ധിജി കേരളത്തില്‍. തലശ്ശേരി, വടകര, കോഴിക്കോട്, കല്‍പ്പറ്റ, മാഹി, ഒലവക്കോട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, കൊയിലാണ്ടി, ഗുരുവായൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതുയോഗത്തില്‍ പങ്കെടുത്തു. വടകരയില്‍ വച്ച് കൗമുദി എന്ന പെണ്‍കുട്ടി തന്‍റെ ആഭരണങ്ങളെല്ലാം ഗാന്ധിജിക്ക് സംഭാവന നല്‍കി. 
 
1937 ജനുവരി 13: ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരളയാത്ര. ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഈ യാത്രയെ തീര്‍ത്ഥാടനമെന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

അടുത്ത ലേഖനം
Show comments