Webdunia - Bharat's app for daily news and videos

Install App

ദശരഥം 2: മോഹൻലാലിന് താൽപ്പര്യമില്ല ?

ദശരഥം 2: മോഹൻലാലിന് താൽപ്പര്യമില്ല ?
ജോൺസി ഫെലിക്‌സ്
ചൊവ്വ, 4 ഓഗസ്റ്റ് 2020 (15:47 IST)
സിബി മലയിൽ - ലോഹിതദാസ് - മോഹൻലാൽ ടീമിന്റെ എക്കാലത്തെയും മികച്ച സിനിമ ദശരഥമാണെന്ന് അഭിപ്രായമുള്ളവർ ഏറെയാണ്. ഈ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമോ? താൻ അങ്ങനെയൊരു ശ്രമം നടത്തിയതായി സിബി മലയിൽ തന്നെ പറയുന്നു.
 
ദശരഥത്തിന്റെ തുടർച്ചയായി ഒരു പൂർണമായ തിരക്കഥയുമായി മോഹൻലാലിനെ നാലുവർഷം മുമ്പ് സമീപിച്ചിരുന്നു എന്നാണ് സിബിയുടെ വെളിപ്പെടുത്തൽ. "ലാലിന്റെ വാക്കുകൾ തന്നെ കടമെടുത്തു പറയട്ടെ, 'നല്ലതൊക്കെയും സ്വയം സംഭവിക്കയാണ്‌ ചെയ്യുക'. ഇതും നല്ലതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം" - ഏറ്റവും പുതിയ അഭിമുഖത്തിൽ സിബി മലയിൽ പറയുന്നു.
 
എന്നാൽ നാലുവർഷം മുമ്പ് പൂർണമായ തിരക്കഥയുമായി സിബി മലയിലിനെ പോലെ ഒരു സംവിധായകൻ സമീപിച്ചിട്ടും ആ പ്രോജക്ട് നടന്നിട്ടില്ലെങ്കിൽ മോഹൻലാലിന് ഇക്കാര്യത്തിൽ താല്പര്യമില്ലെന്നുവേണം മനസിലാക്കാൻ. ദശരഥം പോലെയൊരു ക്ലാസിക്കിന് തുടർച്ചയുണ്ടാകുന്നത്, അതും ലോഹിതദാസ് അല്ലാതെ മറ്റൊരാളുടെ തിരക്കഥയിൽ, മോഹൻലാൽ ഇഷ്ടപ്പെടുന്നില്ല എന്നതാകണം ആ പ്രോജക്ട് യാഥാർഥ്യമാകാത്തത്തിന് പിന്നിലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

അടുത്ത ലേഖനം
Show comments