'നീ പോ മോനേ ദിനേശാ', ഇന്ദുചൂഡന്റെ ട്രേഡ് മാർക്ക് ഡയലോഗിന്റെ പിന്നിലെ കഥയിതാണ്!

'നീ പോ മോനേ ദിനേശാ', ഇന്ദുചൂഡന്റെ ട്രേഡ് മാർക്ക് ഡയലോഗിന്റെ പിന്നിലെ കഥയിതാണ്!

Webdunia
വെള്ളി, 20 ജൂലൈ 2018 (09:00 IST)
പ്രേക്ഷകർ ഏറ്റെടുത്ത ഡയലോഗുകളിൽ ഒന്നാണ് 'നീ പോ മോനേ ദിനേശാ'. 'നരസിംഹ'ത്തിലെ 'ഇന്ദുചൂഢന്റെ' ഈ ഡയലോഗ് പെട്ടെന്നൊന്നും ആളുകൾക്ക് മറക്കാൻ കഴിയില്ല. ചിത്രത്തില്‍ ഇന്ദുചൂഡന്‍ 'നീ പോ മോനേ ദിനേശാ' എന്ന് പറഞ്ഞതോടെ ഓരോ മലയാളികളും ആ പ്രയോഗത്തെ പല സന്ദര്‍ഭങ്ങളിലും ഉപയോഗപ്പെടുത്താന്‍ തുടങ്ങി.
 
ചില പഞ്ച് ഡയലോഗുകള്‍ പിറവി എടുക്കുന്നതിനു പിന്നില്‍ ഒരു കഥയുണ്ടാവും. ഇതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഈ ഡയലോഗ് സിനിമയില്‍ ഉപയോഗിച്ചതിന്‍റെ കാരണം വ്യക്തമാക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ ഷാജി കൈലാസ്.
 
'കോഴിക്കോടുള്ളപ്പോള്‍ ഒഴിവു സമയങ്ങളില്‍ ഞാനും ചിത്രത്തിന്‍റെ രചയിതാവ് രഞ്ജിത്തും കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പോകും. പ്രസ് ക്ലബ്ബില്‍ വച്ചാണ് ഒരാളെ കാണുന്നത്. അവിടെ എല്ലാവരെയും 'ദിനേശാ' എന്നാണ് അയാള്‍ വിളിക്കുന്നത്. 'ദിനേശാ ഇങ്ങ് വാ, പോ മേനെ ദിനേശാ, അത് ഇങ്ങേട് മോനെ ദിനേശാ'. എല്ലാവരും അയാള്‍ക്ക് ദിനേശനാണ്.
 
ഇയാളുടെ ഈ ദിനേശ വിളി കേട്ടപ്പോള്‍ രസം തോന്നി. സിനിമയില്‍ ഉപയോഗിച്ചാല്‍ ബെറ്റര്‍ ആകുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് നരസിംഹത്തില്‍ വരുന്നത്. ആ 'പോ മോനേ ദിനേശാ' ഡയലോഗ് പിന്നീട് ഇന്ദുചൂഡന്‍റെ ട്രേഡ് മാര്‍ക്കായി മാറുകയും ചെയ്തു.'

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശ്‌ന പരിഹാരത്തിനെത്തി; പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ 26കാരി അറസ്റ്റില്‍

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments