എൻ്റെ കൂടെ ജീവിച്ചിരുന്നവർക്ക് പ്രശ്നമില്ല, അന്യൻ്റെ സ്വകാര്യതയിൽ തലയിടാൻ വരുന്നത് എന്തിനാണ്?

Webdunia
ഞായര്‍, 3 ജൂലൈ 2022 (14:40 IST)
ഗായിക അമൃത സുരേഷുമായി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന വാർത്ത പുറത്തുവന്നതോടെ മാധ്യമങ്ങളുടെ സ്ഥിരം ഇരയായിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇരുവരും കൂടിയുള്ള നിമിഷങ്ങൾ ഗോപി സുന്ദറും അമൃത സുരേഷും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക പതിവാണ്. ഇതിന് കീഴിൽ ഗോപി സുന്ദറിൻ്റെയും അമൃതയുടെ  മുൻ ബന്ധങ്ങളെ പറ്റി ആളുകൾ വിമർശനം ഉന്നയിക്കാറുണ്ട്. ഇപ്പോഴിതാ ഈ വിമർശനങ്ങളും വിവാദങ്ങളും തന്നെ ബാധിക്കാറില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗോപി സുന്ദർ.
 
സെലിബ്രിറ്റികളാണെങ്കിലും അവരുടെ വ്യക്തിജീവിതത്തിൽ കേറി ഇടപെടുന്നത് ശരിയാണോ എന്നാണ് ഗോപി സുന്ദർ ചോദിക്കുന്നത്. എൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ എന്നോട് വ്യക്തിപരമായി ഇടപ്പെടുന്നവർക്ക് പ്രശ്നമില്ലാത്ത പക്ഷം ഞാനതിന് വില നൽകാറില്ല. എൻ്റെ അച്ഛനും അമ്മയ്ക്കും കൂടെ ജീവിച്ചവർക്കും പരാതിയില്ലാത്തപ്പോൾ എന്ത് പ്രശ്നമാണ് നാട്ടുകാർക്കുള്ളത്. ഇതെല്ലാം എൻ്റെ വ്യക്തിപരമായ കാര്യങ്ങളാണ്. എനിക്ക് എൻ്റാതായ സ്പേസുണ്ട്. അതിൽ സന്തോഷകരമായി പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗോപി സുന്ദർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments