Webdunia - Bharat's app for daily news and videos

Install App

വലിമൈ ചിത്രീകരണം ഇനി ഹൈദരാബാദില്‍, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
വെള്ളി, 2 ജൂലൈ 2021 (16:13 IST)
അജിത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. സിനിമയുടെ പോസ്റ്ററുകളോ ലൊക്കേഷന്‍ ചിത്രങ്ങളോ ഒന്നും തന്നെ ഇതുവരെയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ ഒരു അപ്‌ഡേറ്റ് പുറത്തു വരുമെന്നാണ് കേള്‍ക്കുന്നത്. ഇനിയും പൂര്‍ത്തിയാകാത്ത സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുനരാരംഭിക്കാന്‍ പോകുകയാണ്. എന്നാല്‍ ചില ഭാഗങ്ങള്‍ ഒരു വിദേശ രാജ്യത്ത് ഷൂട്ട് ചെയ്യാനായിരുന്നു സംവിധായകന്‍ വിനോദ് പദ്ധതിയിട്ടിരുന്നത്. ഇപ്പോള്‍ ആ ഷെഡ്യൂള്‍ റദ്ദാക്കിയോ ഇല്ലയോ എന്നതാണ് കോളിവുഡില്‍ ചര്‍ച്ച.
 
ഹൈദരാബാദില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് വിദേശ ഷെഡ്യൂള്‍ വേണ്ടെന്നുവച്ചു എന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഐപിഎസ് ഉദ്യോഗസ്ഥന്‍ ഈശ്വരമൂര്‍ത്തിയായി അജിത്ത് വേഷമിടുന്നു.
 
സീ സ്റ്റുഡിയോയുമായി ചേര്‍ന്ന് ബോണി കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karunya Plus Lottery Results: ഉത്രാടം നാളിലെ ഭാഗ്യശാലി നിങ്ങളാണോ?, കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം

Rahul Mamkootathil: ഒന്നിലേറെ പേര്‍ക്ക് ഗര്‍ഭഛിദ്രം; എഫ്.ഐ.ആറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

വെറൈറ്റി ഫാര്‍മര്‍: പൂച്ചെടികള്‍ കൊണ്ടുള്ള പൂക്കളം നിര്‍മിച്ച് ആലപ്പുഴക്കാരന്‍ സുജിത്

ഓണത്തിന് മുന്നോടിയായി മലപ്പുറത്ത് വാഹന പരിശോധന: പോലീസിനെ ഞെട്ടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പേരുടെ പരാതി, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനും സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും എഫ്ഐആർ

അടുത്ത ലേഖനം
Show comments