Webdunia - Bharat's app for daily news and videos

Install App

'അമ്മ'യിൽ അരങ്ങേറിയത് നികൃഷ്‌ടമായ 'മീറ്റൂ' സംഭവം, പുരുഷമേധാവിത്വ കൂട്ടം കുറ്റാരോപിതനൊപ്പം നിന്ന് 'മീറ്റൂ' എന്ന് ആക്രോശിക്കുന്നു: എൻ എസ് മാധവൻ

'അമ്മ'യിൽ അരങ്ങേറിയത് നികൃഷ്‌ടമായ 'മീറ്റൂ' സംഭവം': എൻ എസ് മാധവൻ

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (11:10 IST)
ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍ എസ് മാധവൻ. ഏറ്റവും നികൃഷ്ടമായ 'മീറ്റൂ' സംഭവമാണ് കഴിഞ്ഞ ദിവസം അമ്മയില്‍ അരങ്ങേറിയതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്ത് വന്നിരുന്നു.
 
''മീറ്റൂ' സംഭവം നടന്നത് ഹോളിവുഡിലല്ല, പക്ഷേ കേരളത്തിലാണ്, മലയാളത്തിലെ ഒരു നടിയെ ബലാത്സംഗം ചെയ്യുന്നതിനായി ഒരു നടൻ പണം കൊടുത്ത് ഒരു സംഘത്തെ വിലക്കെടുത്തു. എന്നാൽ‍, അതിനിടയില്‍ താരസംഘടനയായ അമ്മയിലെ പുരുഷമേധാവിത്വ കൂട്ടം കുറ്റാരോപിതനൊപ്പം നിന്ന് 'മീറ്റൂ' എന്ന് ആക്രോശിക്കുന്നു,’- മാധവന്‍ ട്വീറ്റ് ചെയ്തു.
 
കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുത്തത്. താരത്തിന് താല്‍പര്യമുണ്ടെങ്കില്‍ സംഘടനയിലേക്ക് തിരികെ എത്താമെന്ന് യോഗത്തില്‍ ധാരണയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments