സിനിമയില്ലെങ്കില്‍ ഡേ കെയറില്‍ കുട്ടികളെ നോക്കിയാണെങ്കിലും ജീവിക്കും; കൈയടി നേടി പാര്‍വതിയുടെ വാക്കുകള്‍

സിനിമയില്‍ അവസരം കുറഞ്ഞാലും മറ്റേതെങ്കിലും ജോലി ചെയ്ത് ജീവിക്കുമെന്നാണ് പാര്‍വതിയുടെ വാക്കുകള്‍

രേണുക വേണു
വ്യാഴം, 20 ജൂണ്‍ 2024 (12:49 IST)
Parvathy Thiruvothu

മലയാള സിനിമയിലെ തിരുത്തല്‍വാദി അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. താരസംഘടനയായ 'അമ്മ'യിലെ പുരുഷാധിപത്യത്തിനെതിരെ പലതവണ പാര്‍വതി പരസ്യ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പാര്‍വതിയെ ഒതുക്കാന്‍ ശ്രമിക്കുന്നവരും സിനിമാ രംഗത്തുണ്ട്. എന്നാല്‍ ഇതിലൊന്നും പതറാതെ മികച്ച സിനിമകളിലൂടെ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുകയാണ് താരം. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' ആണ് പാര്‍വതിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ പാര്‍വതി തന്റെ നിലപാട് പറയുന്നുണ്ട്. 
 
സിനിമയില്‍ അവസരം കുറഞ്ഞാലും മറ്റേതെങ്കിലും ജോലി ചെയ്ത് ജീവിക്കുമെന്നാണ് പാര്‍വതിയുടെ വാക്കുകള്‍. 'സിനിമയില്‍ അവസരം കുറഞ്ഞെന്ന് തോന്നുന്നുണ്ടോ' എന്നാണ് ഒരു അവതാരകന്‍ പാര്‍വതിയോട് ചോദിച്ചത്. എല്ലാവരും ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ തന്നോട് ഇക്കാര്യം ചോദിക്കുന്നുണ്ടെന്നും ഈ ചോദ്യത്തിനു എന്ത് പ്രസക്തിയാണ് ഉള്ളതെന്നും പാര്‍വതി മറുചോദ്യം ഉന്നയിക്കുന്നു. 
 
' എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യമാണ്. നാളെ സിനിമ ഇല്ലെങ്കിലും ഞാന്‍ സന്തോഷവതിയായിരിക്കും. ഡേ കെയറില്‍ കുട്ടികളെ നോക്കിയാണെങ്കിലും ഞാന്‍ ജീവിക്കും. അക്കാര്യത്തില്‍ എനിക്ക് യാതൊരു പേടിയുമില്ല,' പാര്‍വതി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments