Webdunia - Bharat's app for daily news and videos

Install App

12 ദിവസം ചിത്രീകരിയ്ക്കേണ്ട പ്രധാന സീനുകൾ മൂന്ന് ദിവസംകൊണ്ട് ഏറെക്കുറെ പൂർത്തിയാക്കി ധ്രുവത്തിലെ ജോഷി ബ്രില്യൻസ് !

Webdunia
വെള്ളി, 31 ജനുവരി 2020 (13:46 IST)
മലയാളികൾക്ക് ഇന്നും രോമാഞ്ചമാണ് ധ്രുവം എന്ന മമ്മൂട്ടി ചിത്രം. സിനിമ ടിവിയിൽ വരുമ്പോൾ കണ്ടിരിയ്ക്കാൻ ഇപ്പോഴും ഇഷ്ടമാണ് മലയാളികൾക്ക്. മമ്മൂട്ടിയോടൊപ്പം സുരേഷ് ഗോപി വിക്രം, ഗൗതമി, ടൈഗർ പ്രഭാകർ തുടങ്ങി വലിയ താരനിര തന്നെ സിനിമയിൽ അണിനിരന്നിരുന്നു. ഇപ്പഴിതാ സിനിമ പുറത്തിറങ്ങി 27 വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് തിരക്കഥാകൃത്തായ എസ്എൻ സ്വാമി.
 
ജോഷി എന്ന സംവിധായകന്റെ ബ്രില്യൻസിനെ കുറിച്ചാണ് എസ്എൻ സ്വാമി വാചാലനായത്. 'ഒരുപാട് സീനുകള്‍ ജയിലിന് ഉള്ളില്‍ എടുക്കേണ്ടതായിരുന്നു. അന്ന് കരുണാകരനാണ് മുഖ്യമന്ത്രി. ഞങ്ങള്‍ ചെന്ന് കണ്ട് അനുമതിയൊക്കെ വാങ്ങി. 12 ദിവസത്തേക്കാണ് പൂജപ്പുര ജയിലില്‍ ഷൂട്ടിംഗിന് അനുമതി തന്നത്. പക്ഷേ മൂന്ന് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ജയിലില്‍ സിനിമാ ചിത്രീകരണങ്ങൾ സജീവമാണ് എന്നുള്ള തരത്തില്‍ ചില പത്രങ്ങളില്‍ വാര്‍ത്ത വന്നു. ഇതോടെ സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു.'
 
'അന്നും ഇന്നും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് എന്താണെന്ന് വെച്ചാല്‍ പ്രധാന സീനുകളില്‍ മിയ്ക്കതും ഈ കിട്ടിയ മൂന്നു ദിവസം കൊണ്ട് ജോഷി ഷൂട്ട് ചെയ്തിരുന്നു. കൊലമരത്തിന് മുന്നിലെ സീന്‍ അടക്കം. പിന്നീട് ജയിലിന് പുറത്ത് സെറ്റിട്ടാണ് ബാക്കിയുള്ള സീനുകള്‍ ചിത്രീകരീച്ചത്. ഒരു പരിധിയുമില്ലാതെ സിനിമ ചിത്രീകരിയ്ക്കാൻ എം മണി എന്ന നിർമ്മാതാവ് ഞങ്ങള്‍ക്കൊപ്പം നിന്നു. എസ് എൻ സ്വാമി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments