Webdunia - Bharat's app for daily news and videos

Install App

കുട്ടികളുടെ റൂമിൽ നിൽക്കുന്നത് കരീനയാണെന്ന് ആദ്യം കരുതി, എന്നാല്‍ അത് അക്രമിയായിരുന്നു; സംഭവത്തെ കുറിച്ച് മലയാളി ആയയുടെ മൊഴി

നിഹാരിക കെ.എസ്
വെള്ളി, 17 ജനുവരി 2025 (14:45 IST)
ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതി മുംബൈ പൊലീസിന്റെ പിടിയിലായത്. ബാന്ദ്രയിലെ ഇത്രയേറെ സുരക്ഷാക്രമീകരണങ്ങളുള്ള സെയ്ഫിന്റെ വസതിയില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സെയ്ഫിന്റെ വീട്ടില്‍ നടന്ന സംഭവങ്ങള്‍ ദൃക്സാക്ഷികളായ പരിചാരകര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വിവരിക്കുന്നുണ്ട്.
 
വീടിനുള്ളില്‍ കടന്ന അക്രമിയെ ആദ്യം കാണുന്നത് സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന്‍ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പാണ്. നാല് വര്‍ഷമായി സെയ്ഫിന്റെ വീട്ടില്‍ ജോലി ചെയ്യുകയാണ് ഇവര്‍. ജേയുടെ മുറിയിലാണ് അക്രമി ആദ്യം കടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് അക്രമിയെ കാണുന്നത്.
 
ജേയുടെ മുറിയിലെ ശുചിമുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. കരീനയാണ് എന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ സംശയം തോന്നി അടുത്തേക്ക് പോയപ്പോള്‍ പെട്ടെന്ന് ഒരാള്‍ പുറത്തുവന്നു. അയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടു. അക്രമിയെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ ഏലിയാമ്മയ്ക്കും കുത്തേറ്റു. ഇതിനിടെ മറ്റൊരു പരിചാരകയായ ജുനു, സെയ്ഫ് അലിഖാനെ വിളിച്ചുണര്‍ത്തി. സെയ്ഫ് മുറിയിലെത്തുമ്പോഴാണ് ഇയാള്‍ നടന് നേരെ തിരിയുന്നതും താരത്തിന് കുത്തേല്‍ക്കുന്നതും. ഇതിനിടെ മറ്റൊരു പരിചാരികയായ ഗീതയുടെ സഹായത്താല്‍ അക്രമിയെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു എന്നാണ് ഏലിയാമ്മ നല്‍കിയ മൊഴി.
 
അതേസമയം, സംഭവം പൊലീസിനെ അറിയിച്ചപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെടുന്നതിനിടെ ആറാം നിലയിലെ സിസിടിവി ക്യാമറയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വീട്ടിലെ ഫയര്‍ എസ്‌കേപ് വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത് എന്നാണ് പൊലീസ് കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

അടുത്ത ലേഖനം
Show comments