Webdunia - Bharat's app for daily news and videos

Install App

'കേസിൽ ദിലീപിനെ ക്രൂശിച്ചു, ശശി തരൂരിനെതിരെ ചർച്ച പോലും ഇല്ല': സിദ്ദിഖ്

'കേസിൽ ദിലീപിനെ ക്രൂശിച്ചു, ശശി തരൂരിനെതിരെ ചർച്ച പോലും ഇല്ല': സിദ്ദിഖ്

Webdunia
ശനി, 14 ജൂലൈ 2018 (10:43 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളാണ് എന്റെ സ്വാതന്ത്ര്യം ഹനിച്ചതെന്ന് സിദ്ദിഖ്. പൊലീസിന്‍റെയും സാധാരണക്കാരന്‍റെയും സ്വാതന്ത്ര്യത്തെക്കുറിച്ച് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി ലോക്നാഥ് ബെഹ്റ, ജസ്റ്റിസ് കമാല്‍ പാഷ എന്നിവരും പങ്കെടുത്ത ചര്‍ച്ചയിലാണ് നിലപാട്.
 
"സ്വന്തം ഭാര്യയുടെ ആത്‌മഹത്യയെ പ്രേരിപ്പിച്ചതിന് ശ്രീ ശശി തരൂൽ കേസിൽ‌ പ്രതിയാണ്. അദ്ദേഹം എംപി സ്ഥാനം രാജിവെച്ചിട്ടില്ല, ആരും ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടില്ല. എന്താണ് നിങ്ങൾ അദ്ദേഹത്തെ കുറ്റവാളിയായി ചിത്രീകരിച്ച് ചാനലിൽ വിളിച്ച് ചർച്ച നടത്താത്തത്. അദ്ദേഹം പ്രതിയല്ലേ, പ്രതിയായി കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ലേ."- സിദ്ദിഖ് പറഞ്ഞു.
 
നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. അതിന് മുൻപുള്ള വിചാരണകൾ ഒഴിവാക്കണം. അന്വേഷണം ഇപ്പോൾ ശരിയായ വഴിയിലാണെന്നും സിദ്ദിഖ് പറഞ്ഞു. പ്രമുഖ നടൻ കുറ്റക്കാരനാണെന്ന് പറഞ്ഞത് പൊലീസല്ല, ക്രിമിനലായ പൾസർ സുനിയാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും സിദ്ദിഖ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments