Webdunia - Bharat's app for daily news and videos

Install App

സൌബിൻ മാത്രം മതിയെന്ന് ജൂറി, ജയസൂര്യയ്ക്ക് വേണ്ടി വാദിച്ചത് നവ്യ നായർ; ഒടുവിൽ രണ്ട് പേർക്കും പങ്കിട്ട് നൽകി ജൂറി

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (11:19 IST)
49ആമത് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ജൂറിയില്‍ ഭിന്നതയുണ്ടായിരുന്നുവെന്ന് സൂചന. മികച്ച നടന്‍, സിനിമ, സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ നടന്നത് കടുത്ത തര്‍ക്കമാണെന്നും ഈ വിഭാഗങ്ങളിലെ പുരസ്കാര നിർണയത്തിൽ ജൂറിക്കുള്ളിൽ തന്നെ ഭിന്നതയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
തര്‍ക്കത്തെ തുടര്‍ന്ന് ചെയര്‍മാന്‍ കുമാര്‍ സാഹ്നി പുരസ്‌കാര നിര്‍ണയ സമിതി യോഗത്തിനിടെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി. ഇദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ജൂറി ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ രാത്രി വൈകിയായിരുന്നു അന്തിമ അവാര്‍ഡ് നിര്‍ണയം.
 
മികച്ച സിനിമയുടെ സംവിധായകനായ സി. ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നല്‍കണമെന്ന് സാഹ്നി വാദിച്ചു. മികച്ച സംവിധായകന് മാത്രമേ മികച്ച ചിത്രം സൃഷ്ടിക്കാനാകൂവെന്നായിരുന്നു അദ്ദേഹത്തിന്റെ അവാദം. എന്നാല്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മറ്റ് അംഗങ്ങള്‍ ശ്യാമപ്രസാദിന് നല്‍കണമെന്ന് വാദിച്ചു. ഒരു സിനിമ മികച്ചതാകുന്നത് സംവിധാനത്തിനൊപ്പം മറ്റ് മികവുകള്‍ കൂടി ചേരുമ്പോഴാണെന്നായിരുന്നു അംഗങ്ങളുടെ വാദം. 
 
ഒടുവില്‍ ‘നിങ്ങള്‍ തന്നെ തീരുമാനമെടുത്തോളൂ’ എന്ന് പറഞ്ഞ് ചെയര്‍മാന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി. മികച്ച സിനിമയായി ‘കാന്തന്‍-ദ ലവര്‍ ഓഫ് കളര്‍’ തന്നെ തിരഞ്ഞെടുക്കണമെന്നും ചെയര്‍മാന്‍ വാദിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ചാണ് മികച്ച സിനിമ തിരഞ്ഞെടുത്തത്. 
 
അതോടൊപ്പം, മികച്ച നടനെ തിരഞ്ഞെടുക്കുന്നതിലും അവാസന റൌണ്ട് ആയപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി, ജയസൂര്യ, ഫഹദ് ഫാസിൽ, സൌബിൻ, ജോജു എന്നിവരായിരുന്നു ഫൈനൽ റൌണ്ടിൽ എത്തിയത്. ഒടുവിൽ ജയസൂര്യയും സൌബിനും മാത്രമായി. അപ്പോഴും കടുത്ത തർക്കമുണ്ടായി. മുൻ‌തൂക്കം സൌബിനായിരുന്നു. എന്നാൽ, ജൂറിയിലെ വനിത അംഗം ജയസൂര്യയ്ക്ക് വേണ്ടി വാദിച്ചു. ഇതോടെയാണ് വോട്ടിംഗ് വേണ്ടി വന്നത്. 4 വോട്ട് വീതം ഇരുവരും നേടി. ചെയർമാന് പുറമേ അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും വോട്ടിൽ നിന്നും വിട്ടു നിന്നു. 
 
ഒടുവില്‍ പ്രതിഷേധത്തിന്റെ ഭാഗമായി പുരസ്‌കാരം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ നിന്നും കുമാര്‍ സാഹ്നി വിട്ടു നിന്നു. അതേസമയം ‘ആരോഗ്യകരമായ ചര്‍ച്ചകള്‍’ മാത്രമാണ് നടന്നതെന്നാണ് ജൂറി അംഗങ്ങള്‍ ഭിന്നതയെ കുറിച്ച് പ്രതികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

Iran Israel Conflict: പ്രത്യാക്രമണവുമായി ഇറാൻ, നൂറോളം ഡ്രോണുകൾ വിക്ഷേപിച്ചു, പ്രതിരോധിക്കുമെന്ന് ഇസ്രായേൽ

ഇസ്രായേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു, എന്നാൽ ആക്രമണത്തിൽ പങ്കില്ല, വിശദീകരിച്ച് ട്രംപ്

Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; മലയോര / കടല്‍തീര മേഖലയിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കുക

Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10

അടുത്ത ലേഖനം
Show comments