പ്രേമിച്ച പെണ്ണ് പണി കൊടുത്തു, എട്ടിന്റെ പണിയായി തിരിച്ച് കിട്ടിയത് കാമുകന്റെ അനുജന്; പ്രേമത്തിന്റെ വ്യാജൻ ലീക്കായത് ഇങ്ങനെ

പ്രേമത്തിന്റെ വ്യാജൻ ലീക്കയത് ഇങ്ങനെ

Webdunia
ചൊവ്വ, 29 മെയ് 2018 (15:40 IST)
മലയാളികൾ എന്നും ഓർക്കത്തക്കവിധം സൂപ്പർഹിറ്റായ ചിത്രമാണ് പ്രേമം. ജോർജ്ജും മലരും മേരിയും സെലിനുമെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത പ്രേമം റിലീസ് ചെയ്‌തിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുകയാണ്.
 
ഈ ചിത്രത്തിന് ഭാഷ ഒരു പ്രശ്‌നമല്ലായിരുന്നു. പ്രേക്ഷകർ തെന്നിന്ത്യ ഒട്ടാകെ ചിത്രം ഏറ്റെടുത്തിരുന്നു. ജോർജിന്റെ താടിയും പ്രേമം മുണ്ടും മേരിയുടെ മുടിയും ഒക്കെ ആ സമയത്തെ ഹിറ്റായിരുന്നു. 
 
ചിത്രം റിലീസ് ചെയ്‌തതിന് ശേഷം അതിനോടൊപ്പം തന്നെ വിവാദങ്ങളും ഉണ്ടായിരുന്നു. സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയതായിരുന്നു ഏറെ വിവാദമായത്. സോഷ്യൽ മീഡിയയിലും മൊബൈലുകളിലും വ്യാജചിത്രം പ്രചരിച്ചതും അതിനുപിന്നാലെ തന്നെ ചിത്രത്തിന്റെ വ്യാജനും പുറത്തിറങ്ങിയിരുന്നു.
 
ഇതിന്റെ വ്യാജൻ വന്നതിന് പിന്നിലെ രഹസ്യം ഇന്ന് ഏറെപ്പേർക്കും അറിയില്ലായിരിക്കും. വളരെ രസകരമായ ഒരു കഥയാണ് ഇതിന് പിന്നിലുള്ളത്. ഇതിന്റെ പേരിൽ പൊലീസ് കസ്‌റ്റഡിയിലായ ഒരാളുടെ ജ്യേഷ്‌ഠൻ പ്രേമിച്ച പെൺകുട്ടി കാണിച്ച അബദ്ധമാണ് ഇതിനുപിന്നിൽ. സെൻസർ ബോർഡിൽ നിന്ന് പകർത്തിയ ചിത്രത്തിന്റെ കോപ്പി മറ്റാർക്കും നൽകരുതെന്ന് പറഞ്ഞാണ് പ്രണയിക്കുന്ന പെൺകുട്ടിയ്‌ക്ക് നൽകിയത്. ആ വാക്കുപാലിക്കാതെ പലർക്കും ചിത്രം കാണാൻ കൊടുക്കുകയും അങ്ങനെ ലഭിച്ച കോപ്പി കൊല്ലത്തെ വിദ്യാർത്ഥി ഇന്റർനെറ്റിൽ അപ്‌ലോഡുചെയ്യുകയും പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments