100 കോടി തന്നാലും പറ്റില്ലെന്ന് നയൻതാര; അന്ന് സംഭവിച്ചത്
കരിയറിൽ പല സിനിമകളും നയൻതാര വേണ്ടെന്ന് വെച്ചിട്ടുണ്ട്.
രജനികാന്ത് മുതൽ ധനുഷ് വരെയുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ച നടിയാണ് നയൻതാര. കോടികളാണ് താരത്തിന്റെ പ്രതിഫലം. തമിഴിലും തെലുങ്കിലും വാങ്ങുന്നതിന്റെ പകുതി പ്രതിഫലമാണ് നയൻതാര മലയാളത്തിൽ നിന്നും വാങ്ങുന്നത്.
കരിയറിൽ പല സിനിമകളും നയൻതാര വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതിലൊന്നാണ് 2022 ൽ പുറത്തിറങ്ങിയ ലെജന്റ് എന്ന സിനിമ. ശരവണൻ ആയിരുന്നു ഈ സിനിമയിലെ നായകൻ. ബോളിവുഡ് താരം ഉർവശി റട്ടോലയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. ഉർവശിക്ക് പകരം ആദ്യം നായികയായി പരിഗണിച്ചത് നയൻതാരയെയായിരുന്നു.
നയൻതാര ഈ സിനിമ നിരസിച്ചു. റിപ്പോർട്ടുകൾ പ്രകാരം ലെജന്റിൽ നയൻതാരയെ നായികയായി ലഭിക്കാൻ ശരവണൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല. തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പല തവണ നയൻതാരയെ ശരവണൻ വീട്ടിൽ പോയി കണ്ടിരുന്നുവത്രേ. ആ സമയം വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുകയായിരുന്നു ശരവണൻ നയന്താരയ്ക്കായി ഓഫർ ചെയ്തിരുന്നത്. എന്നാൽ നയൻതാര സിനിമയ്ക്ക് ഒപ്പ് വെച്ചില്ല.
നയൻതാരയുടെ വീടിന് മുന്നിൽ എപ്പോഴും ലക്ഷ്വറി കാർ കാണുമായിരുന്നു. അത് ശരവണന്റെ കാറായിരുന്നു. പല തവണ വീട്ടിലെത്തി സംസാരിച്ച് നോക്കി. എന്നാൽ നയൻതാര തയ്യാറായില്ല. നൂറ് കോടി തന്നാലും ഈ സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനത്തിലായിരുന്നു നയൻതാരയെന്നും ചെയ്യാർ ബാലു പറഞ്ഞു. അന്ന് വലിയ തിരക്കുകളിലാണ് കരിയറിൽ നയൻതാര. ഏതായാലും ആ സിനിമ നയൻതാര വേണ്ടെന്ന് വെച്ചത് നന്നായി. സിനിമ തിയേറ്ററിൽ പരാജയപ്പെട്ടു.