Webdunia - Bharat's app for daily news and videos

Install App

2014 ലോകകപ്പിൻ്റെ ഫൈനൽ ദിവസമാണ് റയലിൻ്റെ കത്ത് എനിക്ക് കിട്ടുന്നത്, വായിച്ചു നോക്കുക പോലും ചെയ്യാതെ ഞാനത് കീറി കളഞ്ഞു: എയ്ഞ്ചൽ ഡി മരിയ

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (17:43 IST)
ലോകം അർജൻ്റീനയുടെ കിരീടധാരണത്തെ ആഘോഷിക്കുന്ന തിരക്കിലാണ്. പതിവ് പോലെ ഫൈനലിൽ അർജൻ്റീനയുടെ മാലാഖയായി ഏയ്ഞ്ചൽ ഡി മരിയ അവതരിച്ചപ്പോൾ മറ്റൊരു കിരീടനേട്ടം കൂടി അർജൻ്റീന സ്വന്തമാക്കി. 2008ലെ ഒളിമ്പിക്സ് സ്വർണമെഡൽ അടക്കം അർജൻ്റീന കിരീടനേട്ടങ്ങൾ സ്വന്തമാക്കിയ എല്ലാ ഫൈനൽ മത്സരങ്ങളിലും വിജയത്തിന് തിലകക്കുറിയായി എയ്ഞ്ചലിൻ്റെ ബൂട്ടിൽ നിന്നും ഗോളുകൾ ഉതിർന്നിരുന്നു.
 
എന്നാൽ 2014ലെ ആ ശപിക്കപ്പെട്ട ലോകകപ്പ് ഫൈനൽ ദിനത്തിൽ കടുത്ത പരിക്കിനെ തുടർന്ന് അർജൻ്റീനയുടെ മാലാഖയ്ക്ക് കളിക്കളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ഇതിനെ പറ്റി ഡി മരിയ പറയുന്നത് ഇങ്ങനെയാണ്. അന്ന് ലോകകപ്പ് ഫൈനലിൻ്റെ ദിനം. രാവിലെ 11 മണി ഞാൻ ക്വാർട്ടർ ഫൈനലിൽ കാലിനേറ്റ പരിക്കിൽ വലയുകയാണ്. ട്രെയ്നർ എൻ്റെ കാലിൽ ഇഞ്ചക്ഷൻ വെയ്ക്കുന്നു. വേദനാസംഹാരികൾ.
 
ഞാൻ ട്രെയ്നർമാരോട് പറഞ്ഞു. എനിക്ക് എത്ര വേദനിച്ചാലും പ്രശ്നമില്ല. ഇന്ന് എനിക്ക് കളിക്കാൻ കഴിയണം എന്ത് വേണമെങ്കിലും ചെയ്തോളു. ഈ സമയത്താണ് എനിക്ക് റയലിൽ നിന്നുമുള്ള കത്ത് ലഭിക്കുന്നത്. നിങ്ങൾക്ക് ഈ അവസ്ഥയിൽ കളിക്കാനാകില്ല. എന്ന് ക്ലബ് പറയുന്നു. അവർ നിങ്ങളെ കളിക്കാൻ ഇറക്കരുതെന്ന് പറയുന്നു. ടീം ഡോക്ടർ പറഞ്ഞു.
 
എല്ലാവർക്കും അന്ന് അറിയാമായിരുന്നു റയൽ ജെയിംസ് റോഡ്രിഗസിനെ വാങ്ങാൻ നോട്ടമിട്ടിരുന്നു. എന്നെ ടീമിൽ നിന്ന് ഒഴിവാക്കി വേണം അവനെ ടീമിലെത്തിക്കാൻ. അതിന് മറ്റൊരു ടീമിലേക്ക് എന്നെ കൊടുക്കേണ്ടതുണ്ട്. പരിക്കേറ്റ ഒരു വസ്തുവിന് വലിയ വില കിട്ടില്ലല്ലോ. ഫുട്ബോളിൻ്റെ ബിസിനസ് ഇങ്ങനെയൊക്കെയാണ്. ആ കത്ത് എനിക്ക് തരാൻ ഞാൻ ഡോക്ടറോട് പറഞ്ഞു. ഞാനത് തുറന്ന് കൂടി നോക്കിയില്ല. ആ കത്ത് ഞാൻ കഷ്ണങ്ങളായി നുറുക്കി. വലിച്ചെറിയാൻ ആജ്ഞാപിച്ചു.എൻ്റെ കാര്യം നോക്കുന്നത് ഞാനാണ്. ഞാൻ അലറി. ഡി മരിയ പറയുന്നു.
 
അന്ന് എന്തൊക്കെ സംഭവിച്ചാലും എൻ്റെ കരിയർ തന്നെ അവസാനിച്ചാലും ആ ഫൈനൽ മത്സരത്തിൽ കളിക്കണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ പരിക്ക് കാരണം എന്നെ കളിക്കാൻ അനുവദിച്ചില്ല. എനിക്ക് ആ ലോകകപ്പ് അത്രയ്ക്കുമധികം സ്വന്തമാക്കണമെന്ന് ഉണ്ടായിരുന്നു. എനിക്ക് പക്ഷേ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ഒന്നിൻ്റെയും നിയന്ത്രണം എൻ്റെ കയ്യിൽ ആയിരുന്നില്ല.എൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയ ദിവസമായിരുന്നു അന്ന്. എയ്ഞ്ചൽ ഡി മരിയ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്തക്കാലത്തൊന്നും ധോനി ഒരു മത്സരം ഫിനിഷ് ചെയ്തിട്ടില്ല, നേരിട്ട് വിമർശിച്ച് സെവാഗ്

Chennai Super Kings: ധോണിയെ പുറത്തിരുത്തുമോ ചെന്നൈ? അപ്പോഴും പ്രശ്‌നം !

ധോനിക്ക് 10 ഓവറൊന്നും ബാറ്റ് ചെയ്യാനാകില്ല: ഫ്ലെമിങ്ങ്

ദൈവത്തിന്റെ പ്രധാനപോരാളി തിരിച്ചെത്തുന്നു, എന്‍സിഎയില്‍ ബൗളിംഗ് പുനരാരംഭിച്ച് ബുമ്ര

തോറ്റു!, തോൽവിക്ക് മുകളിൽ മുംബൈ നായകൻ ഹാർദ്ദിക്കിന് 12 ലക്ഷം പിഴയും

അടുത്ത ലേഖനം
Show comments