Webdunia - Bharat's app for daily news and videos

Install App

ഇത് ഡി മരിയ: ഏയ്‌ഞ്ചൽ എന്ന് വിളിക്കുന്നത് വെറുതെയല്ല

Webdunia
ഞായര്‍, 11 ജൂലൈ 2021 (14:57 IST)
28 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാൻ ബ്രസീലുമായുള്ള ഫൈനൽ മത്സരത്തിൽ അർജന്റൈൻ പട ഇറങ്ങു‌മ്പോൾ ആദ്യ ഇലവനിൽ ഏയ്‌ഞ്ചൽ ഡി മരിയയുടെ സാന്നിദ്ധ്യം പല അർജന്റൈൻ ആരാധകരുടെയും മുഖത്ത് അമ്പരപ്പാണ് ഉണ്ടാക്കിയിട്ടുണ്ടാകുക. പ്രായം തളർത്തിയെന്ന വിമർശനം നിലനിൽക്കുമ്പോളും അയാൾ ഒരു സൂപ്പർ സബ് എന്ന നിലയിലാണ് ഇത്തവണ കോപ്പയിൽ പ്രകടനം നടത്തിയിരുന്നത്. അതിനാൽ തന്നെ ഫസ്റ്റ് ഇലവനിലെ മരിയയുടെ സാന്നിധ്യം തീർച്ചയായും ആരാധകർ പ്രതീക്ഷിച്ചിരിക്കില്ല.
 
ഒരുപക്ഷേ ഫൈനലിലേക്ക് അർജന്റീന കരുതിവെച്ച വജ്രായുദ്ധമായിരിക്കണം ആ മാലാഖ. അത് അങ്ങനെ തന്നെയെന്ന് കളി തുടങ്ങി 22ആം മിനിറ്റ് തന്നെ ഡി മരിയ ഗോളിലൂടെ ശരിവെച്ചു. അല്ലെങ്കിലും പ്രധാനമത്സരങ്ങളിൽ തിളങ്ങുന്നത് ഡിമരിയ പതിവാക്കിയിട്ട് കുറച്ചുകാലമാകുന്നു. 2014ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്‌ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കപ്പ് നേടിയപ്പോളും മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് ഡി മരിയയായിരുന്നു.
 
ഇങ്ങനെയെല്ലാമാണെങ്കിലും അർജന്റൈൻ നിരയിലേക്കുള്ള ഏയ്‌ഞ്ചൽ ഡി മരിയയുടെ പ്രവേശനം അത്ര എളുപ്പത്തിൽ ആയിരുന്നില്ലെന്നാണ് ഫൈനലിലെ വിജയത്തിന് ശേഷമുള്ള ഡി മരിയയുടെ വാക്കുകൾ സാക്ഷ്യം നൽകുന്നത്. ഇവിടേക്ക് എത്തുന്നതാണ് ഞങ്ങൾ സ്വപ്‌നം കണ്ടത്. ഞങ്ങൾ പൊരുതി. ഒരുപാട് പേർ ഞങ്ങളെ വിമർശിച്ചു. എന്നോട് ടീമിലേക്ക് മടങ്ങിയെത്തരുതെന്ന് ആവശ്യപ്പെട്ടു. അർജന്റീനയുടെ ഏയ്‌ഞ്ചൽ പറഞ്ഞു.
 
2018 ലോകകപ്പിൽ ഫ്രാൻസിനെതിരെയായിരുന്നു മരിയ അർജന്റീനക്ക് വേണ്ടി തന്റെ അവസാന ഗോൾ നേടിയത്. തുടർന്ന് നടന്ന 13 മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ വല കുലുക്കാനാവാഞ്ഞതോടെ മരിയ വിസ്‌മൃതിയിലേക്ക് മായുകയായിരുന്നു. സൂപ്പർ സബായി സ്ഥാനം ലഭിച്ചിരുന്നെങ്കിലും ഫസ്റ്റ് ഇലവനിൽ മരിയയുടെ സാന്നിധ്യം ആരാധകരുടെ പോലും നെറ്റി ചുളുപ്പിച്ചിരുന്നു. എന്നാൽ അർജന്റീനയുടെ മാലാഖയാവാൻ വിധിക്കപ്പെട്ട മരിയയ്ക്ക് ഫൈനലിൽ ഗോൾ കണ്ടെത്തേണ്ടിയിരുന്നു.
 
അർജന്റീനക്ക് വേണ്ടിയുള്ള ഫൈനൽ ഗോളോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടുന്ന ആദ്യതാരമായും മാറിയിരിക്കുകയാണ് ഡി മരിയ. 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജന്റീന കപ്പ് ഉയർത്തുമ്പോൾ ലോകം അർജന്റീനയുടെ ഏയ്ഞ്ചലിനോട് ഇന്ന് നന്ദി അറിയിക്കുകയാണ്. ഒരു ജനതയുടെ 28 വർഷത്തെ കാത്തിരിപ്പിനാണ് നീ അറുതിവരുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments