Webdunia - Bharat's app for daily news and videos

Install App

അത് ഫ്രഞ്ച് താരങ്ങള്‍ക്കുള്ള കൊട്ട് തന്നെ; വിവാദ സെലിബ്രേഷനെ കുറിച്ച് വെളിപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനെസ്

ഈ നേട്ടം ഞാന്‍ എന്റെ കുടുംബത്തിനു സമര്‍പ്പിക്കുന്നു

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2022 (09:32 IST)
അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീനയുടെ കാവലാള്‍ ആകുകയായിരുന്നു എമി. ടൂര്‍ണമെന്റില്‍ ഉടനീളം തിളങ്ങിയ എമിലിയാനോ മാര്‍ട്ടിനെസിനെ തേടി ഒടുവില്‍ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവും എത്തി. ഗോള്‍ഡല്‍ ഗ്ലൗ ഏറ്റുവാങ്ങിയ ശേഷം എമി നടത്തിയ ആഹ്ലാദപ്രകടനം വലിയ വിവാദമായിരുന്നു. ലൈംഗികചുവയുള്ള ആംഗ്യം കാണിച്ചാണ് എമിലിയാനോ ആഘോഷിച്ചത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. 
 
വിവാദ സെലിബ്രേഷനെ കുറിച്ച് എമിലിയാനോ ഇപ്പോള്‍ തുറന്നുപറയുകയാണ്. ഫ്രഞ്ച് താരങ്ങള്‍ നിരന്തരം തന്നെ പ്രകോപിപ്പിക്കുകയായിരുന്നെന്നും അവര്‍ക്കുള്ള മറുപടിയായാണ് ഈ ആക്ഷന്‍ കാണിച്ചതെന്നും എമിലിയാനോ പറഞ്ഞു. 
 
' ഫ്രഞ്ചുകാര്‍ എന്നെ ചീത്ത വിളിച്ചതുകൊണ്ടാണ് ഞാന്‍ അത് ചെയ്തത്. എന്റെ അഭിമാനം ഞാന്‍ പണയം വെച്ചിട്ടില്ല,' മാര്‍ട്ടിനെസ് പറഞ്ഞു. 
 
ഈ നേട്ടം ഞാന്‍ എന്റെ കുടുംബത്തിനു സമര്‍പ്പിക്കുന്നു. ഞാന്‍ വളരെ പാവപ്പെട്ട സ്ഥലത്തുനിന്ന് എത്തിയ ആളാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ ഇംഗ്ലണ്ടിലേക്ക് പോയി. ഈ നേട്ടം അവര്‍ക്ക് വേണ്ടിയും സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - എമിലിയാനോ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments