Webdunia - Bharat's app for daily news and videos

Install App

'അസാധാരണം, അവിശ്വസനീയം'; അനിയന്‍മാരുടെ തോല്‍വിയില്‍ പ്രതികരിച്ച് മെസി

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്

രേണുക വേണു
വ്യാഴം, 25 ജൂലൈ 2024 (08:50 IST)
പാരീസ് ഒളിംപിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീന മൊറോക്കോയോട് തോല്‍വി വഴങ്ങിയതിനു പിന്നാലെ പ്രതികരണവുമായി ലയണല്‍ മെസി. മത്സരഫലത്തെ 'അസാധാരണം' എന്നാണ് മെസി വിശേഷിപ്പിച്ചത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ പിരിഞ്ഞ മത്സരം പിന്നീട് മൊറോക്കോ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അര്‍ജന്റീന അവസാന മിനിറ്റില്‍ നേടിയ സമനില ഗോള്‍ റഫറി മത്സരശേഷം പിന്‍വലിച്ചു. ഇതാണ് മെസി അടക്കമുള്ളവരെ ഞെട്ടിച്ചത്. 
 
അര്‍ജന്റീന പരിശീലകന്‍ മഷറാനോയും റഫറിയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു. 'ഇങ്ങനെയൊരു വലിയ സര്‍ക്കസ് ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല' എന്നാണ് മഷറാനോ മത്സരശേഷം പ്രതികരിച്ചത്. 
 
രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യപകുതിയുടെ അധിക സമയത്താണ് സൂഫിയാനിലൂടെ മൊറോക്കോയുടെ ആദ്യ ഗോള്‍ പിറന്നത്. 49-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂഫിയാനും മൊറോക്കോയും ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. 68-ാം മിനിറ്റില്‍ ഗിയുലിയാനോ സിമിയോണിയിലൂടെ അര്‍ജന്റീനയുടെ ആദ്യ മറുപടിയെത്തി. പിന്നീട് പല തവണ അര്‍ജന്റീന ആക്രമിച്ചു കളിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 
 
ഒടുവില്‍ മത്സരം അവസാനിക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ ഇന്‍ജുറി ടൈമിന്റെ 16-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ മെദിനയുടെ ഹെഡറില്‍ അര്‍ജന്റീനയ്ക്ക് രണ്ടാം ഗോള്‍ ! ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതിനു പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മത്സരശേഷം നടത്തിയ വാര്‍ പരിശോധനയിലൂടെ ഓഫ് സൈഡ് വിധിച്ച് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ റഫറി അസാധുവാക്കി. മാത്രമല്ല കാണികളെ ഒഴിവാക്കി മൂന്ന് മിനിറ്റ് കൂടി മത്സരം നടത്താന്‍ തീരുമാനിച്ചു. 2-1 എന്ന നിലയില്‍ മത്സരം പുനരാരംഭിക്കുകയും ഈ സമയം കൊണ്ട് സമനില ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കാത്തതിനാല്‍ മൊറോക്കോയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Oval Test:കണ്ണടയ്ക്കുന്ന വേഗത്തിൽ എല്ലാം കഴിഞ്ഞു, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 224ന് പുറത്ത്, ഗസ് ആറ്റ്കിൻസണ് 5 വിക്കറ്റ്

എന്തിനായിരുന്നു ആ ഷുഗർ ഡാഡി ടീ ഷർട്ട്, മറുപടി നൽകി യൂസ്വേന്ദ്ര ചാഹൽ

Shubman Gill Runout: ഇല്ലാത്ത റണ്ണിനോടി, വിക്കറ്റ് വലിച്ചെറിഞ്ഞ് ശുഭ്മാൻ ഗിൽ, താരത്തിനെതിരെ രൂക്ഷവിമർശനം

Karun Nair- Chriss Woakes: ബൗണ്ടറിക്കരികെ ക്രിസ് വോക്സ് വീണു, അധികറൺസ് ഓടിയെടുക്കേണ്ടെന്ന് കരുൺ നായർ, കയ്യടിച്ച് ക്രിക്കറ്റ് ലോകം

Chriss Woakes: വോക്സ് പന്തെറിയാൻ സാധ്യത കുറവ്, ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

അടുത്ത ലേഖനം
Show comments