Webdunia - Bharat's app for daily news and videos

Install App

മരണത്തിൻ്റെ തുമ്പിൽ നിന്ന് രണ്ട് വട്ടം ജീവിതത്തിലേക്ക്, 3 വർഷമായി നെതർലൻഡ്സ് താരം കളിക്കുന്നത് നെഞ്ചിൽ ഇമ്പ്ലാൻ്റ് ചെയ്ത ഡിഫിബ്രിലേറ്ററുമായി

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2022 (20:38 IST)
ലോകകപ്പ് ഫുട്ബോളിലെ നോക്കൗട്ട് മത്സരമെന്നത് ടീമുകൾക്ക് മരണക്കളിയാണ്. വിജയിക്കുന്നവൻ മാത്രം ആഘോഷിക്കപ്പെടുമ്പോൾ ഓരോ തോൽവിയും മരണം കണക്കെ തന്നെയാണ്. ഇത്തവണ അർജൻ്റീനയും ഹോളണ്ടും തമ്മിൽ ക്വാർട്ടറിൽ ഏറ്റുമുട്ടുമ്പോൾ മരണത്തിൻ്റെ തുമ്പിൽ നിന്നും 2 തവണ ജീവിതത്തിലേക്ക് തിരികെ വന്ന ഒരു കളിക്കാരൻ നെതർലൻഡ്സ് ജേഴ്സിയിൽ കളിക്കുന്നുണ്ട്.
 
മൂന്ന് വർഷമായി നെഞ്ചിൽ ഇംപ്ലാൻ്റ് ചെയ്തിട്ടുള്ള കാര്‍ഡിയോവര്‍ട്ടര്‍ ഡിഫിബ്രിലേറ്റര്‍ ഉപയോഗിച്ചാണ് താരം കളിക്കുന്നത്. ക്രമരഹിതമായ ഹൃദയമിടിപ്പ് കണ്ടെത്തുകയും ഹൃദയസ്തംഭന സാധ്യത ഒഴിവാക്കാൻ ജീവൻ രക്ഷിക്കാൻ ഷോക്ക് നൽകുകയുമാണ് ഡിഫിബ്രിലേറ്ററിൻ്റെ ജോലി.  2019ൽ 2 തവണ താരത്തിന് ഗ്രൗണ്ടിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായിട്ടുണ്ട്. 2 തവണയും ഇതിനെ അദ്ദേഹം തരണം ചെയ്തു.
 
ചാമ്പ്യൻസ് ലീഗിൽ വലൻസിയയ്ക്കെതിരായ മത്സരത്തിലായിരുന്നു ആദ്യ ഷോക്ക്. അന്ന് അയാക്സിൻ്റെ പ്രതിരോധനിര താരമായിരുന്നു ബ്ലിൻഡ്. അന്ന് കരിയർ തന്നെ അവസാനിച്ചെന്ന് എല്ലാവരും കരുതിയെങ്കിലും ഡിഫിബ്രിലേറ്ററിന്റെ സഹായത്തോടെ അദ്ദേഹം പുറത്തായി. 2020ലെ സീസണിലും സമാനമായ ഒരു അനുഭവം താരത്തിനുണ്ടായി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments