Webdunia - Bharat's app for daily news and videos

Install App

ഇത് കൊടുംചതി?- ഫിഫയ്ക്കെതിരെ ഫുട്ബോൾ പ്രേമികൾ

കളിയിലെ പ്രകടനം നോക്കിയല്ല ലിസ്റ്റ് പ്രഖ്യാപിച്ചത്? - ഫിഫയ്ക്കെതിരെ വിമർശനം

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (14:25 IST)
ഫിഫയുടെ ഈ വർഷത്തെ മികച്ച താരങ്ങളെ തിരഞ്ഞെടുക്കാനുള്ള അവസാന ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ആരാധകരെല്ലാം അമ്പരന്നു. എല്ലാ വർഷവും കളിയിലെ പ്രകടനം കണക്കിലെടുത്ത് പുരസ്കാരം സമർപ്പിക്കുന്ന ഫിഫ ഇത്തവണ ചെയ്തത് കൊടുംചതിയെന്നാണ് ആരാധകർ പറയുന്നത്. 
 
മാർക്കറ്റിംഗ് തന്ത്രങ്ങൾ മാത്രം മുൻനിർത്തിയാണ് ഫിഫ അവസാന മൂന്നു പേരുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
 
മികച്ച കളിക്കാരുടെ ലിസ്റ്റിൽ അവസാന മൂന്നിൽ റൊണാൾഡോ, മോഡ്രിച്ച്, സലാ എന്നിവരാണ് ഉള്ളത്. ലിസ്റ്റിൽ നിന്നും ബാഴ്സലോണ സൂപ്പർതാരം ലയണൽ മെസിയും ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ അന്റോണിയോ ഗ്രീസ്മനും പുറത്തായി. അതേ സമയം മികച്ച താരത്തിനുള്ള പുരസ്കാരത്തിൽ സലാ എങ്ങനെ കയറിപ്പറ്റിയെന്നാണ് ആരാധകരുടെ സംശയം. കഴിഞ്ഞ വർഷം ഒരു കിരീടം പോലും സ്വന്തമാക്കാത്ത താരമാണ് സലാ. 
 
ലോകകപ്പും യൂറോപ്പ ലീഗും യൂറോപ്യൻ സൂപ്പർ കപ്പും സ്വന്തമാക്കിയ ഗ്രീസ്മാൻ അവസാന മൂന്നിൽ നിന്നും പുറത്തായത് ചതിയാണെന്നാണ് ആരാധകർ പറയുന്നത്. നേടിയ ട്രോഫികളുടെ എണ്ണം നോക്കിയാണെങ്കിൽ ഗ്രീസ്മാൻ, എംബാപ്പെ, മെസി എന്നിവരും അടിച്ച ഗോളുകളുടെ എണ്ണമാണു നോക്കുന്നതെങ്കിൽ മെസിയുമാണ് സലായേക്കാൾ അവസാന മൂന്നിൽ വരാൻ യോഗ്യരെന്ന് തീർച്ചയാണ്.
 
2006ന് ശേഷം മെസിയില്ലാത്ത അവസാന പോരാട്ടമാണിത്. കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്തെത്തിയ മെസി ഒഴിവാക്കപ്പെട്ടതിൽ ആരാധകർ നിരാശയിലാണ്.  
 
മികച്ച പരിശീലകർക്കുള്ള ലിസ്റ്റിൽ ക്രൊയേഷ്യയുടെ മാനേജർ സ്ലാകോ ദാലിച്ച്, ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപസ്, റയലിന്റെ മുൻ പരിശീലകൻ സിനദിൻ സിദാൻ എന്നിവരാണ് ഇടം പിടിച്ചത്. ഇതു മാത്രമാണ് ആരാധകരെ അത്ഭുതപ്പെടുത്താത്ത ഒരേയൊരു ലിസ്റ്റ്. 
 
മികച്ച ഗോൾകീപ്പർമാരുടെ ലിസ്റ്റും ആശ്ചര്യപ്പെടുത്തുന്നതാണ്. ലീസസ്റ്റർ സിറ്റിയുടെ ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പർ ഷ്മൈഷൽ അവസാന മൂന്നിൽ ഇടം പിടിച്ചിട്ടുണ്ട്. റയലിന്റെ ബെൽജിയം ഗോൾകീപ്പർ ക്വാർട്ടുവ, ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു താരങ്ങൾ. 
 
മികച്ച താരത്തിനുള്ള പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും മികച്ച ഗോളിനുള്ള പട്ടികയിൽ മെസി ഉൾപ്പെട്ടിട്ടുണ്ട്. റൊണാൾഡോ, സലാ എന്നിവരടക്കം പത്തു പേരാണ് ഈ ലിസ്റ്റിലുള്ളത്. സെപ്തംബർ 24നാണ് ഫിഫയുടെ പുരസ്കാരം പ്രഖ്യാപിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments