Webdunia - Bharat's app for daily news and videos

Install App

ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ്, ഫൈനലിൽ ഹാട്രിക് അടക്കം 6 ഗോളുകൾ: കണക്കുകൾ ഖത്തർ ലോകകപ്പ്

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (20:14 IST)
ലോകകപ്പ് ഇന്ന് വരെ കാണാത്ത ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായിരുന്നു ഇത്തവണ ഖത്തർ സാക്ഷ്യം വഹിച്ചത്. അവസാന നിമിഷം വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ 6 ഗോളുകളാണ് ഇരുടീമുകളും അടിച്ചുകൂട്ടിയത്. ഫൈനലിലെ ഗോൾ വർഷത്തോടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പെന്ന നേട്ടം ഖത്തർ ലോകകപ്പ് സ്വന്തമാക്കി.
 
1998, 2014 ലോകകപ്പുകളിൽ പിറന്ന ഗോളുകളുടെ ആകെ എണ്ണമാണ് ഖത്തർ ലോകകപ്പിൽ തിരുത്തപ്പെട്ടത്. ഫൈനലിലെ ആറ് ഗോളുകൾ ഉൾപ്പെടുത്തിയാണിത്. ഖത്തർ ലോകകപ്പിൽ ആകെ പിറന്നത് 172 ഗോളുകളാണ്. 2014ലും 1998ലും 171 ഗോളുകൾ പിറന്നിരുന്നു. 1998ൽ ഫ്രാൻസിൽ അരങ്ങേറിയ ലോകകപ്പിൽ 32 ടീമുകളും ഫൈനലടക്കം 64 മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്.
 
16 ഗോളുകൾ നേടിയ ഫ്രാൻസാണ് ഇത്തവണ ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ ടീം. 15 ഗോളുകളോടെ അർജൻ്റീന തൊട്ടു പിന്നിലുണ്ട്. ഇംഗ്ലണ്ട് 13 ഗോളുകളും പോർച്ചുഗൽ 13 ഗോളുകളും നെതർലൻഡ്സ് 19 ഗോളുകളും ടൂർണമെൻ്റിൽ കണ്ടെത്തി. ശരാശരി 2.63 ഗോളുകളാണ് ഓരോ മത്സരത്തിലും വന്നത്. ഫൈനലിൽ 56 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഹാട്രിക് പിറന്നത് ഖത്തർ ലോകകപ്പിലാണ്.
 
2026ലെ ലോകകപ്പിൽ 32 ടീമുകൾ എന്നത് 48 എന്നായി മാറും എന്നതിനാൽ ഇത്തവണത്തെ റെക്കോർഡ് തിരുത്തപ്പെടാനാണ് സാധ്യത. 2026 ലോകകപ്പിൽ ആകെ 80 മത്സരങ്ങളാണ് ഉണ്ടാവുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

അടുത്ത ലേഖനം
Show comments