Webdunia - Bharat's app for daily news and videos

Install App

ഗോള്‍ വീണു, പക്ഷേ മെസി ഓഫ് സൈഡായിരുന്നു!

Webdunia
ചൊവ്വ, 22 ജൂണ്‍ 2021 (06:22 IST)
കോപ്പ അമേരിക്ക പോരാട്ടത്തില്‍ പരഗ്വായ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ലീഡ് സ്വന്തമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. മത്സരത്തിന്റെ പത്താം മിനിറ്റിലാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. കാഴ്ചക്കാരായി നിന്ന പരഗ്വായ് പ്രതിരോധനിരയെ വിദഗ്ധമായി കബളിപ്പിച്ച് പാപ്പു ഗോമസ് ആണ് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസാണ് ഗോമസ് ലക്ഷ്യത്തിലെത്തിച്ചത്. 

ആദ്യ പകുതിയുടെ അവസാന മിനിറ്റിലും ഗോള്‍ പിറന്നു. എന്നാല്‍, അത് ഓഫ് സൈഡ് വിളിക്കുകയായിരുന്നു. അതൊരു ഓണ്‍ ഗോള്‍ കൂടിയായിരുന്നു. നേരത്തെ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയ ഗോമസ് ഒരു ലോ ക്രോസ് പാസ് നായകന്‍ ലയണല്‍ മെസിയെ ലക്ഷ്യമിട്ട് നല്‍കുകയായിരുന്നു. പരഗ്വായ് താരം ജൂനിയര്‍ അലോന്‍സൊയുടെ കാലില്‍ തട്ടി അത് സ്വന്തം പോസ്റ്റിലേക്ക്. ഓണ്‍ ഗോള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍, അര്‍ജന്റീന നായകന്‍ മെസി ഓഫ് സൈഡായിരുന്നു എന്നും ഗോമസിന്റെ പാസിനായി ഓഫ് സൈഡില്‍ നിന്ന് മെസി പരിശ്രമം നടത്തിയെന്നും വാറിലൂടെ വ്യക്തമായി. അര്‍ജന്റീനയ്ക്ക് ലഭിച്ച ഓണ്‍ ഗോള്‍ പിന്‍വലിക്കുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

എല്ലാം കാണുക

ഏറ്റവും പുതിയത്

'നീ വിഷമിക്കേണ്ട, നമ്മള്‍ ഈ കളി ജയിക്കും'; പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസിയെ ആശ്വസിപ്പിച്ച് സഹതാരങ്ങള്‍ (വീഡിയോ)

Euro 2024: ടോണി ക്രൂസിനോട് റിട്ടയര്‍മെന്റിന് റെഡിയായിക്കോ എന്ന് ജോസ്ലു മാറ്റോ, സ്‌പെയിന്‍- ജര്‍മനി മത്സരത്തിന് മുന്‍പെ വാക്‌പോര്

ഇന്ത്യ- സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം, ഇന്ത്യൻ സമയം എപ്പോൾ, എവിടെ കാണാം

ബുമ്ര രാജ്യത്തിന്റെ സ്വത്ത്, ഇന്ത്യയുടെ ഭാഗ്യം, അത്ഭുത പ്രതിഭ, സൂപ്പര്‍ പേസറെ വാനോളം പുകഴ്ത്തി കോലി

15 വർഷത്തിനിടെ രോഹിത്തിനെ ഇത്ര ഇമോഷണലായി കണ്ടിട്ടില്ല, അവൻ കരഞ്ഞുകൊണ്ടേ ഇരുന്നു കൂടെ ഞാനും: വിരാട് കോലി

അടുത്ത ലേഖനം
Show comments