Webdunia - Bharat's app for daily news and videos

Install App

കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഹൃദയാഘാതം, ഡി-ഡൈമര്‍ ടെസ്റ്റ് നടത്തുക; ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ?

ഹൃദയാഘാത സാധ്യത പ്രവചിക്കുന്നതിനുള്ള പരിശോധനയല്ല ഡി-ഡൈമര്‍ ടെസ്റ്റ്

Webdunia
ശനി, 9 ഡിസം‌ബര്‍ 2023 (09:30 IST)
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചരണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കെല്ലാം ഹൃദയാഘാതം സംഭവിക്കും എന്നത്. കോവിഡ് വാക്‌സിന്‍ മൂലം ഹൃദയാഘാതത്തിനു സാധ്യതയുള്ളതിനാല്‍ ഡി-ഡൈമര്‍ (D-dimer) ടെസ്റ്റ് നടത്തണമെന്നാണ് ഇപ്പോള്‍ നടക്കുന്ന പ്രചരണം. ഇതില്‍ യാതൊരു വസ്തുതയുമില്ല. ഒരു ആശുപത്രിയില്‍ പതിച്ചിരിക്കുന്ന അറിയിപ്പ് എന്ന തരത്തില്‍ ഈ അടിസ്ഥാനരഹിതമായ കാര്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 
 
ഹൃദയാഘാത സാധ്യത പ്രവചിക്കുന്നതിനുള്ള പരിശോധനയല്ല ഡി-ഡൈമര്‍ ടെസ്റ്റ്. രക്തത്തില്‍ ഫൈബ്രിന്‍-ഡിഗ്രേഡേഷന്‍ ഉല്‍പന്നങ്ങളുടെ അസാധാരണമായ അളവ് കണ്ടെത്തുന്നതിനാണ് ഡി-ഡൈമര്‍ ടെസ്റ്റ് ഉപയോഗിക്കുക. രക്തം കട്ട പിടിക്കുന്നതിന്റെ സാധ്യത മാത്രമാണ് ഈ പരിശോധന വഴി അറിയാന്‍ കഴിയുക. 
 
ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ് ഡി-ഡൈമര്‍ ടെസ്റ്റ്. കോവിഡുമായി ഈ ടെസ്റ്റിനു യാതൊരു ബന്ധവുമില്ല. കോവിഡ് രോഗം വന്നു അസുഖം മൂര്‍ച്ഛിക്കുന്ന ഘട്ടത്തില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടായാല്‍ മാത്രമേ ഈ ടെസ്റ്റ് ആവശ്യമായി വരൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്

രണ്ടുമാസമായിട്ടും ശിശുവിന് വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങള്‍ കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

നഖങ്ങളില്‍ വെള്ളനിറമുണ്ടോ, കാല്‍സ്യത്തിന്റെ കുറവാണ്

2008 നും 2017 നും ഇടയില്‍ ജനിച്ച 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം

അടുത്ത ലേഖനം
Show comments