പള്ളിയുടെ അക്കൗണ്ടിൽ നിന്നും 800,000 ഡോളർ മോഷ്‌ടിച്ച പാസ്‌റ്റര്‍ പിടിയില്‍

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (16:36 IST)
പള്ളിയുടെ അക്കൗണ്ടിൽ നിന്നും 800,000 ഡോളർ മോഷ്‌ടിച്ച പാസ്‌റ്ററിന് 10 വർഷത്തെ ജയിൽ ശിക്ഷ. ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി കിം ഓഗ് ആണ് ഫസ്‌റ്റ് ബാപ്‌റ്റിസ്‌റ്റ് പാസ്‌റ്ററായിരുന്ന ജെറൽ ആൾട്ടിക്കിനെ (40) ആണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.

2011 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തിലാണ് ജെറൽ പലവിധത്തില്‍ പണം തട്ടിയെടുത്തത്. സംശയം തോന്നിയ അധികൃതര്‍ ഓഡിറ്റിങ് നടത്തിയാണ് കണക്കുകളിലെ കൃത്യമത്വം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനോട് സഹകരിച്ച ജെറൽ അക്കൗണ്ടിൽ നിന്നും പണം മോഷ്‌ടിച്ചുവെന്ന് സമ്മതിച്ചു. എന്നാല്‍ എങ്ങനെയാണ് ഇത്രയും പണം തട്ടിയെടുത്തതെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

വിദേശ യാത്ര, പഠനം എന്നിവയ്‌ക്കായിട്ടാണ് മോഷ്‌ടിച്ച പണം ജെറല്‍ ഉപയോഗിച്ചത്. വലിയ തുകയുടെ ഗ്രോസറി വാങ്ങിയതായും കണ്ടെത്തി. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതിന് പിന്നാലെ വിശ്വാസ സമൂഹത്തിനോടും കുടുംബാംഗങ്ങളോടും അദ്ദേഹം മാപ്പ് ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments