Webdunia - Bharat's app for daily news and videos

Install App

ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ ഉല്‍ക്കാശില ലേലത്തില്‍ പോയത് 45 കോടി രൂപയ്ക്ക്!

NWA 16788 എന്നാണ് ഉള്‍ക്കയുടെ പേര്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 22 ജൂലൈ 2025 (11:49 IST)
stone
ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ ഉല്‍ക്കാശില ലേലത്തില്‍ പോയത് 45 കോടി രൂപയ്ക്ക്. ന്യൂയോര്‍ക്കില്‍ നടന്ന അപൂര്‍വ്വവും പുരാതനവുമായ വസ്തുക്കളുടെ ലേലത്തിലാണ് ഉല്‍ക്ക ഇത്രയധികം രൂപയ്ക്ക് വിറ്റുപോയത്. NWA 16788 എന്നാണ് ഉള്‍ക്കയുടെ പേര്. ഒരു ഉള്‍ക്കാശിലയ്ക്ക് ചരിത്രത്തില്‍ ലഭിച്ച ഏറ്റവും വലിയ വിലയാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
ഈ ശിലയ്ക്ക് 24.5 കിലോഗ്രാം ഭാരം ഉണ്ട്. ഈ കല്ല് 2023 നവംബറില്‍ നൈജറിലെ സഹാറ മരുഭൂമിയില്‍ നിന്നാണ് കണ്ടെത്തിയത്. ചൊവ്വയില്‍നിന്ന് 275 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഭൂമിയില്‍ എത്തിയതായിരുന്നു ഇത്. ഒരു ചിന്നഗ്രഹം ചൊവ്വയില്‍ ഇടിച്ചിറങ്ങിയപ്പോള്‍ വേര്‍പെട്ട പാറയാണിത്.
 
1976ല്‍ വൈക്കിങ് ബഹിരാകാശ പേടകം ചൊവ്വയില്‍ ഇറങ്ങിയപ്പോള്‍ കണ്ടെത്തിയ ചൊവ്വയിലെ ശിലകളുടെ രാസഘടനയുമായി ഇതിനെ താരതമ്യം ചെയ്തതായും അധികൃതര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

പലസ്തീന് രാഷ്ട്രപദവി നൽകുന്നത് ഹമാസ് ഭീകരതയെ അംഗീകരിക്കുന്നത് പോലെ, ഇസ്രായേലിനായി രംഗത്തെത്തി ട്രംപ്

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം പാലക്കാട്

റഷ്യ വെറും കടലാസുപുലി, 3 ദിവസം കൊണ്ട് നിർത്താമായിരുന്ന യുദ്ധം മൂന്നര കൊല്ലമായിട്ടും തുടരുന്നു, പരിഹാസവുമായി ട്രംപ്

ശബരിമല കേന്ദ്രം ഏറ്റെടുക്കും; വിചിത്ര ആഹ്വാനവുമായി സുരേഷ് ഗോപി

കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേര്‍ക്ക് പരുക്ക്, ചിലരുടെ നില ഗുരുതരം

അടുത്ത ലേഖനം
Show comments