ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് നാടുകടത്തും: ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

അഭിറാം മനോഹർ
ചൊവ്വ, 19 നവം‌ബര്‍ 2024 (18:20 IST)
അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേല്‍ക്കുന്ന ആദ്യദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കല്‍ നടപടികള്‍ തുടങ്ങുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഈ നീക്കം ഭീമമായ ചെലവും സാമൂഹ്യപ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നതാണെന്ന് വിമര്‍ശകര്‍ പറയുന്നു.
 
ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നവരെയും ശിക്ഷിക്കപ്പെട്ടവരെയുമാകും ആദ്യം പുറത്താക്കുക. ആദ്യഘട്ടത്തില്‍ 4,25,000 പേരോളം നാടുകടത്തപ്പെടും. കൂട്ട നാടുകടത്തലിലൂടെ 10 മില്യണിലധികം പേരെ പുറത്താക്കും. ദേശീയ സുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷിതത്വത്തിനും വേണ്ടിയാണ് നടപടിയെന്നാണ് വിശദീകരണം. ഇതിനായി ഏകദേശം 300 ബില്യണ്‍ മുതല്‍ ഒരു ട്രില്യണ്‍ വരുമെന്നാണ് കണക്കാക്കുന്നത്.
 
 അതേസമയം കാലിഫോര്‍ണിയ, ഇല്ലിനോയിസ്,മാസച്യുസെറ്റ്‌സ് തുടങ്ങിയ സ്ഥലങ്ങളിലെ ഡെമോക്രാറ്റ് സര്‍ക്കാറുകള്‍ ട്രംപ് ഭരണകൂടത്തിന്റെ ഈ പദ്ധതികളെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി. നാട് കടത്താന്‍ ഉദ്ദേശിക്കുന്നവരില്‍ വലിയ ശതമാനവും കൃഷി ഉപജീവനമാക്കിയവരാണ്. ഇവരെ നാട് കടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ലിബറലുകള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments