Webdunia - Bharat's app for daily news and videos

Install App

Donald Trump: ഇസ്രയേലിന്റെ ധൈര്യം യുഎസ് പിന്തുണ; സ്ഥിതി വഷളാക്കി ഡൊണാള്‍ഡ് ട്രംപ്

Iran vs Israel : ഇസ്രയേലിനു പരസ്യ പിന്തുണ നല്‍കി ഇറാനെതിരെ നിലപാടെടുക്കുന്ന ട്രംപ് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണെന്നാണ് ആഗോള മാധ്യമങ്ങള്‍ അടക്കം വിലയിരുത്തുന്നത്

രേണുക വേണു
ബുധന്‍, 18 ജൂണ്‍ 2025 (08:41 IST)
Donald Trump

Donald Trump: തുടര്‍ച്ചയായി പ്രകോപന പ്രസ്താവനകള്‍ നടത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തെ യുദ്ധമുനമ്പിലേക്ക് കൊണ്ടുപോകുന്നതായി വിമര്‍ശനം. ഇസ്രയേലിനു പരസ്യ പിന്തുണ നല്‍കി ഇറാനെതിരെ നിലപാടെടുക്കുന്ന ട്രംപ് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണെന്നാണ് ആഗോള മാധ്യമങ്ങള്‍ അടക്കം വിലയിരുത്തുന്നത്. 
 
ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ വ്യോമ നിരീക്ഷണവും പ്രതിരോധ സംവിധാനവും മികച്ചതാണെങ്കിലും അമേരിക്കന്‍ നിര്‍മിത സംവിധാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ തങ്ങള്‍ക്കു താഴെയാണ് അവയുടെ സ്ഥാനമെന്നും ട്രംപ് പറഞ്ഞിരുന്നു. തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കുന്നത് ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം വലിയ യുദ്ധമായി മാറ്റാനുള്ള ട്രംപിന്റെ കെണിയാണെന്ന് മറ്റു രാജ്യങ്ങള്‍ അടക്കം സംശയിക്കുന്നു. 
 
' പരമോന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. അയാളെ ഞങ്ങള്‍ക്കു വളരെ എളുപ്പത്തില്‍ ലക്ഷ്യം വയ്ക്കാവുന്നതാണ്. ഒളിവിലിരിക്കുന്ന സ്ഥലത്ത് അദ്ദേഹം സുരക്ഷിതനാണ്. എന്തായാലും ഇപ്പോള്‍ ഞങ്ങള്‍ അയാളെ ഇല്ലാതാക്കാന്‍ പോകുന്നില്ല,' ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ലക്ഷ്യമിട്ട് ട്രംപ് എക്‌സില്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് ഇറാന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. 
 
ഇസ്രയേലിനെതിരായ യുദ്ധം ആരംഭിച്ചെന്നും തങ്ങളില്‍ നിന്ന് യാതൊരു കരുണയും ഇനി പ്രതീക്ഷിക്കേണ്ടെന്നും ഖമനയി എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി. 'നീതിമാനായ പരമാധികാരിയുടെ നാമത്തില്‍ ഞങ്ങള്‍ യുദ്ധം (പോരാട്ടം) ആരംഭിക്കുന്നു. ഭീകരവാദികളായ സയണിസ്റ്റ് രാഷ്ട്രത്തിനു ശക്തമായ മറുപടി നമ്മള്‍ കൊടുക്കണം. യാതൊരു കരുണയും ഞങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിക്കില്ല,' ഖമനയി കുറിച്ചു. 
 
ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേലിനു യുഎസിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. മധ്യപൂര്‍വദേശത്തേക്കു യുഎസ് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ നീക്കം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്തു. മധ്യപൂര്‍വദേശത്ത് യുഎസിന്റെ നാല്‍പതിനായിരം സൈനികരും വ്യോമപ്രതിരോധ സംവിധാനങ്ങളും പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളുമുണ്ട്. യുഎസില്‍ നിന്ന് ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎസിന്റെ സഹായത്തോടെ ഇറാന്റെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലുള്ള ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Attacks Live: 'യുദ്ധം തുടങ്ങി, ഒരു കരുണയും പ്രതീക്ഷിക്കണ്ട'; ഇറാന്റെ മുന്നറിയിപ്പ്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

അടുത്ത ലേഖനം
Show comments