Select Your Language

Notifications

webdunia
webdunia
webdunia
webdunia

Israel - Iran Conflict: ഇസ്രായേലിനെ ആദ്യമായി അംഗീകരിച്ച രാജ്യം ഇറാൻ?, ഉറ്റ സുഹൃത്തിൽ നിന്നും ബദ്ധശത്രുവായതെങ്ങനെ ?

Iran attacks israel, Israel vs Iran, Israel attacks Iran, Israel Attacked Iran, Blast in Tehran, ഇസ്രയേല്‍ ഇറാന്‍, ഇറാനില്‍ സ്‌ഫോടനം, ഇറാനെതിരെ ഇസ്രയേല്‍, ബെഞ്ചമിന്‍ നെതന്യാഹു

അഭിറാം മനോഹർ

, ചൊവ്വ, 17 ജൂണ്‍ 2025 (12:51 IST)
20-ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍, ഇറാനും ഇസ്രായേലും തമ്മിലുള്ള ബന്ധം മധ്യപൂര്‍വ ഏഷ്യയിലെ ഏറ്റവും ശക്തമായ കൂട്ടുക്കെട്ടുകളില്‍ ഒന്നായിരുന്നു. 1948ല്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കുമ്പോള്‍ ഇസ്രായേലിനെ ആദ്യമായി അംഗീകരിച്ച ആദ്യ മുസ്ലീം രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു ഇറാന്‍. എന്നാല്‍ 1979ല്‍ സംഭവിച്ച ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനും ഇസ്രായേലും ബദ്ധശത്രുക്കളായി മാറി. എങ്ങനെയാണ് ഉറ്റസുഹൃത്തുക്കളായിരുന്ന 2 രാജ്യങ്ങള്‍ ശത്രുക്കളായി മാറിയത്. ചരിത്രം പരിശോധിക്കാം.
 
ഇറാനിലെ പഹ്ലവി രാജവംശത്തിലെ രണ്ടാമനായ മോഹമ്മദ് റെസ പഹ്ലവിയാണ് 1941 മുതല്‍ 1979 വരെ ഇറാനില്‍ ഭരണാധികാരിയായി ചുമതലയിലിരുന്നത്. ആധുനികതയും പാശ്ചാത്യ ശൈലിയിലുള്ള പുരോഗതിയും എന്നതായിരുന്നു പഹ്ലവിയുടെ ഭരണസിദ്ധാന്തം. രാജഭരണത്തിന് കീഴില്‍ വിദ്യഭ്യാസം, സ്ത്രീ ശാക്തീകരണം, വ്യവസായവത്കരണം എന്നീ രംഗങ്ങളിലെല്ലാം ഇറാന്‍ മുന്നേറി. പാശ്ചാത്യരാജ്യങ്ങളുമായി മികച്ച ബന്ധവും പഹ്ലവി പുലര്‍ത്തിയിരുന്നു. 1948ല്‍ ഇസ്രായേല്‍ എന്ന രാഷ്ട്രം രൂപം കൊണ്ടപ്പോള്‍ അവരെ ആദ്യമായി അംഗീകരിച്ച മുസ്ലീം രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു ഇറാന്‍. 1960കളിലും 70കളിലും മൊസാദ്- സവാക്ക്(ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം) എന്നിവ തമ്മില്‍ സഹകരണം വരെയുണ്ടായിരുന്നു. ഇസ്രായേലുമായി സാമ്പത്തിക-സൈനിക സഹകരണവും ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു.
webdunia
Shah Pahlavi and ayatollah ruhollah khomeini
 
പഹ്ലവി ഭരണത്തില്‍ ആധുനികതയിലേക്ക് ഇറാന്‍ ചുവട് വെച്ച് കയറിയെങ്കിലും അമേരിക്കയും ബ്രിട്ടനും പിന്തുണച്ച ശക്തമായ പോലീസ്-റജീം (സവാക്ക്) കൊണ്ട് ജനങ്ങളെ പഹ്ലവി അടിച്ചമര്‍ത്തിയിരുന്നു. ഇസ്ലാമിക പാരമ്പര്യങ്ങള്‍, മതച്ചട്ട്കൂടുതലുകള്‍ എന്നിവയ്ക്കെതിരെ സ്വീകരിച്ച  നിലപാടുകള്‍ക്കെതിരെ രൂപപ്പെട്ട വികാരം 1979ല്‍ ഇസ്ലാമിക വിപ്ലവമായി മാറുകയും അയ്യത്തൊല്ലാ റൂഹുല്ല ഖൊമൈനിയുടെ നേതൃത്ത്വത്തില്‍ നടന്ന ഇസ്ലാമിക വിപ്ലവം കാര്യങ്ങളാകെ അട്ടിമറിക്കുകയും ചെയ്തു. ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന മതഭരണകൂടം ഇസ്രായേലിനെ ഷൈത്താന്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രാമിക വിപ്ലവത്തിലൂടെ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര- സൗഹൃദബന്ധങ്ങളും ഇറാന്‍ അവസാനിപ്പിച്ചു. ഇസ്രായേലിനെ മുഖ്യശത്രുവായി കണ്ട ഇറാനിലെ മതഭരണകൂടം 1980 കളില്‍ തന്നെ ഹിസ്ബുള്ള, ഹമാസ് പോലുള്ള ഇസ്രായേല്‍ വിരുദ്ധ സംഘടനങ്ങളെ പിന്തുണയ്ക്കാന്‍ തുടങ്ങി.  1990കളിലേക്ക് കടക്കുമ്പോള്‍ ഇസ്രായേല്‍ ഇതിനെ ഒരു ഭീഷണിയായി കാണാന്‍ തുടങ്ങി. ഇറാന്‍ ആണവശക്തിയാകാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയത് ഇസ്രായേലിന്റെ ആശങ്കയുയര്‍ത്തി.
webdunia
Ali Khamenei
 
 2000 കാലത്ത് ഇറാന്റെ ആണവപദ്ധതി ഇസ്രായേലിനെതിരായ മുന്നൊരുക്കമായി ഇസ്രായേല്‍ കണക്കാക്കുന്ന സാഹചര്യമായി മാറി. 2006ല്‍ ലെബനനിലെ ഹിസ്ബുള്ള- ഇസ്രായേല്‍ യുദ്ധം, 2009ലെ ഗാസ യുദ്ധം എന്നിവയില്‍ ഇടനിലക്കാരായി ഇറാന്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. 2015ല്‍ ഇറാനെ ആണവശക്തിയാക്കുന്നതില്‍ നിന്നും വിലക്കികൊണ്ട് അമേരിക്ക ആണവ ഉടമ്പടി കൊണ്ടുവന്നത് സംഘര്‍ഷങ്ങള്‍ കുറച്ചെങ്കിലും 2018ല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ കരാര്‍ പിന്‍വലിച്ചത് വീണ്ടും രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കി. 2020ന് ശേഷം ഹമാസിന്റെ വളര്‍ച്ചയും ഹൂതികളുടെ ആക്രമണങ്ങളും ഇസ്രായേലിനെതിരെ ഉണ്ടായത് ഇറാന്‍ പിന്തുണയോടെയായിരുന്നു. 2023ല്‍ ഗാസയില്‍ നടന്ന ആക്രമണമാണ് ഇറാനെതിരായ തുറന്ന പോരിന് ഇസ്രായേലിനെ പ്രേരിപ്പിച്ചത്. 2024ല്‍ ഇറാനിലെ 3 ആണവ ശാസ്ത്രജ്ഞന്മാര്‍ കൊല്ലപ്പെട്ടതില്‍ ഇസ്രായേലിന്റെ പങ്ക് ആരോപിക്കപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രായേലിലേക്ക് ഡ്രോണ്‍- മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഇത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയില്ല.എന്നാല്‍ ഇറാന്‍ ആണവശക്തിയാകുന്നതിലേക്ക് ഏറെ അടുത്തെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇറാനെ കടന്നാക്രമിക്കുകയാണ് ഇസ്രായേല്‍ ചെയ്തത്. ഇതാണ് നിലവിലെ സംഘര്‍ഷത്തിലേക്ക് വഴി തെളിയിച്ചിരിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ഇടിച്ചു, ഗുരുതര പരിക്ക്, വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ കേസെടുത്ത് പോലീസ്