ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം. ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിലാണ് റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പന്ത്രണ്ടോളം കെട്ടിടങ്ങള്‍ തകര്‍ന്നു. സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു
യു.എസ് ജിയോളജിക്കൽ സർവേ അനുസരിച്ച് അഷെയിലെ വടക്കുകിഴക്കൻ തീരപ്രദേശത്ത് 17കീ.മീ വ്യാപിക്കുന്ന ഭൂചലനമാണ് ഉണ്ടായത്. 2004ൽ സുനാമിക്ക് കാരണമായ ശക്തമായ ഭൂചലനത്തിൽ ഇൗ പ്രദേശവും നാമാവശേഷമായിരുന്നു.