വൈറ്റ് ഹൗസിലേയ്ക്ക് മാരക വിഷം 'റസിൻ' ഉൾക്കൊള്ളുന്ന കത്ത്; ജൈവായുധമെന്ന് സംശയം

Webdunia
ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (12:19 IST)
വാഷിങ്‌ടൺ; മാരക വിഷമുള്ള റസിൻ ഉൾപ്പെടുന്ന കത്ത് വൈറ്റ് ഹൗസിലേയ്ക്ക് അയച്ചതായി റിപ്പോർട്ട്. കാനഡയിൽനിന്നുമാണ് ജൈവായുധമെന്ന് സംശയിയ്ക്കുന്ന കത്ത് അയച്ചത് എന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കത്തിൽ വിഷം ഉള്ളതായി തപാൽ കേന്ദ്രത്തിൽ വച്ചുതന്നെ കണ്ടെത്തിയതിനാൽ വൈറ്റ് ഹൗസിലേയ്ക്ക് വിഷം എത്തുന്നത് തടയാൻ സധിച്ചു എന്നാണ് റിപ്പോർട്ടുകൾ.
 
സംഭവത്തെ കുറിച്ച് ഇതേവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും, യുഎസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജൈവായുധമായി ഉപയോഗിയ്ക്കുന്ന അതിമാരക വിഷമാണ് റസിൻ. ഇത് ശ്വസിയ്ക്കുകയോ, ശരീരത്തിൽ പ്രവേശിയ്ക്കുകയോ ചെയ്താൽ മരണം ഉറപ്പാണ്, ഈ രാസവിഷത്തിനെതിരെ നിലവിൽ മരുനുകൾ കണ്ടെത്തിയിട്ടില്ല. നേരത്തെ ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ രണ്ട് തവണ വൈറ്റ് ഹൈസിലേയ്ക്ക് റസിൻ ഉൾക്കൊള്ളുന്ന കത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

Kerala Weather: അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം വരുന്നു; സംസ്ഥാനത്ത് വീണ്ടും മഴ ദിനങ്ങള്‍

കഴിവൊക്കെ ഒരു മാനദണ്ഡമാണോ?, കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്

ജനങ്ങളെ കൊന്നാൽ അവിടെ വെച്ച് ഹമാസിനെ തീർക്കും, ഗാസ സമാധാനകരാറിൽ മുന്നറിയിപ്പുമായി ട്രംപ്

Gold Price Today: ഒറ്റക്കുതിപ്പ്, സ്വർണവില 97,000 കടന്നു, ഒറ്റയടിക്ക് കൂടിയത് 2000 രൂപയിലേറെ

അടുത്ത ലേഖനം
Show comments