Webdunia - Bharat's app for daily news and videos

Install App

ഭിന്നലിംഗ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകം; പാരിസില്‍ പരക്കെ പ്രതിഷേധം

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (19:08 IST)
ഭിന്നലിംഗ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തില്‍ പാരിസില്‍ പരക്കെ പ്രതിഷേധം. ഭിന്നലിംഗ ലൈംഗികത്തൊഴിലാളിയായ വെനീസ കാമ്പോസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ അഞ്ചുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
 
പെറു സ്വദേശിയായ വെനീസ കാമ്പോസ്(36) പാരിസിലെ വലിയ പാര്‍ക്കുകളിലൊന്നായ ബോയിസ് ഡി ബോലോണില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ വെനീസയെ വെടിവച്ച് കൊല്ലുകയായിരുന്നു.
 
ഈ പാര്‍ക്ക് വര്‍ഷങ്ങളായി ലൈംഗികത്തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെയാണ് പിടികൂടിയത്. ഇതില്‍ അഞ്ചുപേര്‍ക്കെതിരാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
 
വെനീസയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ലൈംഗികത്തൊഴിലാളികള്‍ പാരിസില്‍ പ്രകടനം നടത്തി. റോസാപുഷ്പവും കൈയില്‍ പിടിച്ച് ‘ജസ്റ്റിസ് ഫോര്‍ വെനീസ’ എന്ന് മുദ്രാവാക്യവും മുഴക്കിയായിരുന്നു അവരുടെ പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

Israel - Iran Conflict: അനാവശ്യമായി സഞ്ചരിക്കരുത്, ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഒഴിപ്പിക്കുന്നതിന് തടസമില്ല; ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ച് ഇറാന്‍

Reading Day Wishes in Malayalam: വായനാദിന ആശംസകള്‍ മലയാളത്തില്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണം 224; രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments