സിറിയയില്‍ കൊടുംപട്ടിണി; ജനങ്ങള്‍ ഭക്ഷിക്കുന്നത് ചപ്പുചവറുകള്‍ !

സിറിയയില്‍ കൊടുംപട്ടിണി !

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (16:35 IST)
വിശപ്പടക്കാനായി സിറിയല്‍ ജനത ഭക്ഷിക്കുന്നത് ചപ്പുചവറുകളെന്ന് റിപ്പോര്‍ട്ട്. യുദ്ധക്കെടുതികള്‍ രൂക്ഷമായ സിറിയയുടെ കിഴക്കൻ മേഖലയിലാണ് കൊടുംപട്ടിണി. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.
 
ഗൗത്ത,ദൗമ മേഖലകളിലാണ് പട്ടിണി രൂക്ഷം. ഇവിടങ്ങളില്‍ സിറിയൻ സേന ഉപരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ജനങ്ങള്‍ പട്ടിണിയിലായത്. ഈ പ്രദേശത്ത് നിന്നുള്ള ചിത്രങ്ങൾ വിവിധ വാർത്താ ഏജൻസികൾ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. 
 
2012 മുതൽ കിഴക്കൻ ഗൗത്ത, ദൗമ മേഖലകളിൽ റേഷൻ വിതരണം പൂർണ്ണമായും തടസപ്പെട്ടു. ഇതിലൂടെ സിറിയൻ സർക്കാർ പ്രദേശവാസികളെ കൊടുംപട്ടിണിയിലേക്കാണ് തള്ളിവിട്ടത്. ഭക്ഷ്യധാന്യങ്ങൾ ലഭിക്കാതായതോടെ ജനങ്ങൾ പട്ടിണിയിലായി.ചിലർ കന്നുകാലികൾക്കുള്ള വൈക്കോലും, ചപ്പുചവറുകളും കഴിച്ച് ചിലർ വിശപ്പടക്കി. പോഷകാഹാരക്കുറവ് കാരണം മിക്ക കുട്ടികളും എല്ലുന്തി വിരൂപരായ അവസ്ഥയിലാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments